കൊച്ചി: കബാലി സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെ സിനിമയിലെ നായകനായ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മുഖം ആലേഖനം ചെയ്ത വെള്ളി നാണയത്തിന് ആവശ്യക്കാരേറുന്നു. ‘ലക്കി സൂപ്പർ സ്റ്റാറിനെ കൂടെക്കൂട്ടു’ എന്ന കാമ്പയിനുമായിട്ടാണ് കബാലി സിനിമയുടെ സഹ സ്പോൺസർമാരായ മുത്തൂറ്റ് ഫിൻകോർപ്പ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മുഖം ആലേഖനം ചെയ്ത വെള്ളി നാണയം പുറത്തിറക്കിയത്. രജനീകാന്തിന്റെ ആരാധകർ ഇതിനകം ഇരുപത് കിലോഗ്രാം വെള്ളി നാണയം ബുക്ക് ചെയ്തു കഴിഞ്ഞു.
വെള്ളി നാണയത്തിന് പുറമെ വെള്ളി ലോക്കറ്റുകൾ, രജനീകാന്തിന്റെ ചിത്രം പതിപ്പിച്ച വെള്ളയും കറുപ്പും നിറത്തിലുള്ള ബനിയനുകൾ, മൊബൈൽ ഫോൺ പൗച്ചുകൾ, ത്രീഡി പോസ്റ്ററുകൾ, രജനീകാന്തിന്റെ വിഗ്രഹങ്ങൾ എന്നിവയെല്ലാം മുത്തൂറ്റ് ഫിൻകോർപ്പ് പുറത്തിറക്കി . മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോൺ മുത്തൂറ്റ് ജൂണിയർ, മുത്തൂറ്റ് പ്രഷ്യസ് മെറ്റൽസ് ഡിവിഷൻ സിഇഒ: കേയൂർ ഷാ, മുത്തൂറ്റ് ഫിൻകോർപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ് കണ്ണൻ ,കബാലിയുടെ ഡയറക്ടർ രഞ്ജിത്ത്, നിർമ്മാതാവ് എസ്. തനു, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് അഞ്ച് ഗ്രാം, 10, 20 ഗ്രാം വീതമുള്ള വെള്ളി നാണയങ്ങളും ലോക്കറ്റുകളും പുറത്തിറക്കിയത്.
തങ്ങളുടെ ഇഷ്ടതാരത്തിന്റെ ഓർമ എന്നെന്നും സൂക്ഷിക്കാനുള്ള അവസരമാണ് മുത്തൂറ്റ് ഫിൻകോർപ്പ് വെള്ളി നാണയത്തിലൂടെ ഒരുക്കിയതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: