മാധ്യമപ്രവര്‍ത്തനമായാലും ശരി, വക്കീല്‍ ജോലിയായാലും ശരി രണ്ടിനും അതിന്റേതായ മാന്യതയും റിസ്കും ഉണ്ട്. ജീവന് പണയംവച്ചാണ് പലരും മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. ജനാധിപത്യത്തിന്റേ കാവല്‍ ഭടന്മാരാണ് മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും. വലിയ ധര്‍മ്മമാണ് ഈ രണ്ട് കൂട്ടര്‍ക്കും ചെയ്യാനുള്ളത്. കേസില്‍ കുടുങ്ങിയ(ബലാല്‍സംഗ കേസ്) തങ്ങളുടെ ഒരു പ്രമുഖനേതാവിനെ സംരക്ഷിക്കാനാണ് അഭിഭാഷകര്‍ ഈ നെറികെട്ട രീതിയിലുള്ള അക്രമം അഴിച്ച് വിടുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്!
കേസില്‍ കുടുങ്ങിയ തങ്ങളുടെ നേതാവിനെ നിയമത്തിന്റെ വഴിയിലൂടെപോയി നിരപരാധിയാണെന്ന് തെളിയിച്ച് സംരക്ഷിക്കുയല്ലേ വേണ്ടത്? നിയമത്തേയും, മനുഷ്യാവകാശങ്ങളേയും അഭിഭാഷകര്‍പോലും മാനിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ എങ്ങനെ തയ്യാറാവും? അതോ നിയമത്തിന്റേ വഴിയിലൂടെ പോയാല്‍ നീതി ലഭിക്കില്ല എന്ന ധാരണ നിങ്ങള്‍ക്ക് പോലും വന്ന് തുടങ്ങിയോ?
മുഹമ്മദ് റാഫി.എം
സത്യത്തിന്റെ കൂടെ നില്ക്കാന് കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങള്‍. പക്ഷെ അസോസിയേഷനില്‍നിന്നും പുറത്തുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
പ്രഭാകരന് വരിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: