കാബൂള്‍: ഷിയാ മുസ്ലിം വിഭാഗം നടത്തിയ സമാധാനപരമായ പ്രകടനത്തില്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ആസൂത്രിത ആക്രമണമായിരുന്നു ഇത്.
താലിബാന് ഭീകരഭരണ കാലത്തും ഇത്തരത്തില്‍ ആക്രമണം നടന്നിട്ടില്ല. മൃതദേഹങ്ങള്‍ നിരത്തില്‍ ചിന്നിച്ചിതറി. പ്രദേശം മുഴുവന്‍ ചോരക്കളമായി. അതിഭീകരമായ ദൃശ്യങ്ങളാണ് പ്രദേശത്ത്.
അഫ്ഗാന് പാര്‍ലമെന്റ് കെട്ടിടത്തിനും കാബൂള്‍ സര്‍വകലാശാലയ്ക്കും ഇടയിലുള്ള സ്ഥലത്തായിരുന്നു ഷിയ മുസ്ലിം വിഭാഗത്തിന്റെ പ്രകടനം. കാബൂളിലെ ബാമ്യാന്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.
ഈ പ്രകടനത്തിലേക്ക് ചാവേറുകളെ അയക്കുകയായിരുന്നു ഐഎസ്. ഒടുവില്‍ കിട്ടിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83 പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: