തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവസ്ത്രനാക്കിയ ശേഷം നഗ്ന സ്ത്രീകളോടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ നാലുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. തിരുവനന്തപുരം ആനയറ പുളിക്കല്‍ ലൈനില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അനു (26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു(30), കുമാരപുരം തോപ്പില്‍ നഗറില്‍ റ്റിആര്‍ 6ല്‍ താമസം ദീപ (36) എന്നിവരെയാണ് പിടികൂടിയത്. കുമാരപുരത്തിനടുത്ത് വീട് വാടകയ്ക്കെടുത്ത് വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആറംഗംസംഘം തട്ടിപ്പുനടത്തിയത്.
കൊല്ലത്ത് വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ ഈ ഉദ്യോഗസ്ഥനെ കുമാരപുരത്തുള്ള വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ദീപയും ഷീബയും വീട്ടിലുണ്ടായിരുന്നു. ഈ സമയം പുറത്തുനിന്നും മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് റൂമില്‍ തള്ളിക്കയറുകയും ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കിയ ശേഷം നഗ്നരായ സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോകള്‍ എടുത്തു. ഇത് ഫെയ്സ്ബുക്കിലും വാട്സ് അപ്പില്‍ കൂടിയും പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം നാല് ലക്ഷം രൂപ കൂടി തന്നാല്‍ പുറത്തുപോകാന്‍ അനുദിക്കുമെന്ന് പ്രതികള്‍ പറഞ്ഞു. കൂടെ ഓഫീസില്‍ വന്നാല്‍ ബാക്കി തുക തരാമെന്ന് സമ്മതിച്ചതോടെ അനു, സാനു എന്നിവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടൊപ്പം ഓഫീസില്‍ എത്തുകയായിരുന്നു.
ഇരുവരെയും സന്ദര്‍ശക റൂമില്‍ ഇരുത്തിയശേഷം സഹ പ്രവര്‍ത്തകരോട് വിവരം പറഞ്ഞ് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് കുമാരപുരത്തുള്ള വീട്ടിലെത്തി നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ്സിലെ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
ഈ കേസ്സിലെ പ്രതികളെല്ലാം തന്നെ ഇത്തരത്തില്‍ എട്ടോളം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞു.
തട്ടിപ്പിന് ഇരയായവര്‍ സംഭവം പുറത്തറിയാതിരിക്കാന്‍ മൂന്നും നാലും ലക്ഷം രൂപ കൊടുത്ത് മാനം രക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ജിന്കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ശിവിക്രമം, കണ്ട്രോള് റൂം എസി പ്രമോദ് കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എസി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സിഐ ബിനുകുമാര്‍, എസ്ഐ ബിജോയ്, ക്രൈം എസ്ഐ ബാബു, വനിതാ സിപിഒ ഗിരിജ, ഷാനി, സിറ്റി ഷാഡോ ടീമിലെ അംഗങ്ങളായ എസ്ഐ സുനില്‍, ലഞ്ചുലാല്‍, വിനോദ്, സജി, ഷംനാദ്, ഷിബു, സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: