ഹൈദരാബാദ്: തെലുങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 പേര് മരിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളെജിലാണ് സംഭവം. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വൈദ്യുതി വിതരണത്തില്‍ ആദ്യം തടസം നേരിട്ടത്. തുടര്‍ച്ചയായി തടസം നേരിട്ടതോടെ പൂര്‍ണമായും ജനറേറ്ററുകളെ ആശ്രയിച്ചിരുന്നു.എന്നാൽ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചതോടെ ഇവയില്‍ ചിലത് പ്രവര്‍ത്തന രഹിതമായി.
ഇതോടെ തീവ്രപരിചരണ വിഭാഗങ്ങളിലെ വെന്റിലേറ്ററുകളും നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലെ ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തനരഹിതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: