അമ്പലപ്പുഴ: വളളംകളി പാസ് വില്‍പ്പനയുടെ പേരില്‍ സാധാരണക്കാര്‍ക്കു നേരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പീഡനം. ആഗസ്റ്റ് 13ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന പ്രസിദ്ധമായ നെഹ്റുട്രോഫി വളളംകളിക്ക് സാമ്പത്തികം ലഭ്യമാക്കുന്നതിന് സാധാരണക്കാരെ പിഴിയുന്നത്.
64-ാമത് വളളംകളിയുടെ പല നിരക്കിലുളള പാസുകള്‍ നെഹ്റുട്രോഫി ബോട്ട് റെയ്സ് കമ്മിറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയിരിക്കുകയാണ്. പ്രധാമായും സാധാരണക്കാര്‍ എപ്പോഴും ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളിലാണ് പാസുകള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ നല്‍കിയിരിക്കുന്നത്.
10, 150, 250, 500 രൂപാനിരക്കിലുളള പാസുകള്‍ ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവരെ അടിച്ചേല്‍പ്പിക്കുകയാണ്. പതിനായിരം മുതല്‍ ഇരുപതിനായിരം രൂപാ വരെ പണം ടിക്കറ്റ് വിറ്റു നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതിനെതുടര്‍ന്നാണ് വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സാധാരണക്കാരെ ഇത് അടിച്ചേല്‍പ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ ജോലി ഇപ്പോള്‍ വളളംകളിയുടെ പാസ് വില്‍പ്പനയാണ്.
ദാരിദ്ര്യരേഖക്ക് താഴെയുളള വരെപ്പോലും ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് ഒഴിവാക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നെഹ്റുട്രോഫി ബോട്ട് റെയ്ഡ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ സബ്കളക്ടര്‍ ബാലമുരളിയാണ് പാസ് വിതരണം ചെയ്തിരിക്കുന്നത്. പാസ് വില്‍പ്പനമൂലം സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറാന്‍ മടിക്കുകയാണ്.
കഴിഞ്ഞ ദിവസം കരുമാടി വില്ലേജാഫീസില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരുമായ നിരവധി പേരെ പാസെടുത്തില്ലെന്ന കാരണത്താല്‍ സര് ട്ടിഫിക്കറ്റ് നല്‍കാതെ വിട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: