ചേര്‍ത്തല: തീരപ്രദേശത്തിന്റെ ശാപമായി മാറിയ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് ജനപ്രതിനിധികള്‍ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കണമെന്ന് അര്‍ത്തുങ്കല്‍ ഡെവല്മെന്റ് സെന്റര്‍ ആവശ്യപ്പെട്ടു. അര്‍ത്തുങ്കല്‍ പൊഴി മണ്ണടിഞ്ഞ് ആഴം കുറഞ്ഞ സാഹചര്യത്തിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്ന സാഹചര്യത്തിലും അര്‍ത്തുങ്കല്‍ പൊഴി ഡ്രെഡ്ജ് ചെയ്ത് താഴ്ത്തുക, അര്‍ത്തുങ്കല്‍ പൊഴിയിലേക്കും ചേന്നവേലി പൊഴിയിലേക്കും വരുന്ന പുറമ്പോക്ക് തോടുകള്‍ ആഴം കൂട്ടുകയും കരിങ്കല്‍ പിച്ച് കെട്ടുകയും ചെയ്യുക, കനാല്‍ ജലനിരപ്പില്‍ നിന്ന് താഴ്ത്തി രണ്ട് പൊഴികളെയും ബന്ധിപ്പിക്കുക, മാണിയാപൊഴിയില്‍ നിന്ന് കനാല്‍ നിര്‍മ്മിക്കുകയോ വലിയ പൈപ്പ് സ്ഥാപിച്ചോ ഹാര്‍ബറിന്റെ രണ്ട് കരിങ്കല്‍ ചിറയുടെ മധ്യത്തിലൂടെ കടലുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനും പ്രദേശവാസികളായ 1500 പേര് ഒപ്പിട്ട നിവേദനം ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റിക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയതായി ചെയര്മാന് ലാല്‍ കോയില്പറമ്പിലും കണ്‍വീനര്‍ മോബിന് പൊള്ളയിലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: