ന്യൂദൽഹി: മാനഭംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. ബലാത്സംഗത്തിന് ഇരയായ മുംബൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണു സുപ്രീംകോടതി ഉത്തരവ്.
24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണു കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി നിയമിച്ച മെഡിക്കല്‍ ബോര്‍ഡ് യുവതിയുടെ ഭ്രൂണവളര്‍ച്ചയില്‍ പ്രശ്നങ്ങളുണെ്ടന്നു കണെ്ടത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ സ്ത്രീയുടെ ജീവന് അപകടത്തിലാകുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇക്കാര്യം പരിഗണിച്ചാണു ജസ്റ്റീസുമാരായ ജെ.എസ്. കെഹാറും അരുണ്‍ മിശ്രയും അടങ്ങിയ ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: