ആരൂഢത്തിന് കീഴിൽ ഇരുന്ന് മാത്രമേ വിവാഹം പാടുള്ളൂ എന്നാണ് കേരളീയരുടെ വിശ്വാസം. അതിനാൽ വിവാഹത്തിന് വീട്ടുമുറ്റത്ത് പന്തലിട്ടായിരുന്നു മുൻകാലത്ത് വിവാഹം. എന്നാൽ ഈ പന്തലിന് കണക്കുണ്ടായിരുന്നു. കൂത്തമ്പലത്തിന് തുല്യമാണ് പന്തൽ. ക്ഷേത്രത്തിനുള്ളിൽ ശ്രീകോവിലിന്റെ സ്ഥാനംപോലെയോ കൂത്തമ്പലത്തിനുള്ളിൽ രംഗവേദിയുടെ സ്ഥാനത്തിനു സമാനമോ ആയാണ് വിവാഹവേദിയായ കതിർമണ്ഡപം ‘കാവണ‘യെന്നും ഇതിനെ വിളിക്കാറുണ്ട്.
ഏകദേശം ആറടി സമചതുരത്തിൽ ഒരടി പൊക്കത്തിൽ നിർമിക്കുന്ന പീഠത്തിന്റെ നാലുവശങ്ങളിലുമായി തൂണുകൾ പിടിപ്പിച്ച് അതിനു മുകളിൽ ഗോപുരങ്ങളോ താഴികക്കുടങ്ങളോ പിടിപ്പിച്ചാണ് കതിർമണ്ഡപങ്ങൾ നിർമിക്കുന്നത്. ഇതിന്റെ തൂണുകളും നാലുവശവും പൂമാലകളാൽ അലങ്കരിക്കും.മണ്ഡപത്തിന്റെ മധ്യഭാഗത്തായി വധൂവരന്മാർക്ക് ഇരിക്കുന്നതിനായി പ്രത്യേക പീഠം സജ്ജീകരിക്കും. നിറപറയും-അതിന്മേൽ തെങ്ങിൽ പൂക്കുലയും വയ്ക്കും.
നിലവിളക്കുകളും ഒന്നിലേറെ തെളിയിക്കും. ഗണപതിക്ക് വിളക്കും, തൂശനിലയിട്ട് അവിൽ, മലർ, കദളിപഴം, കരിമ്പ്, ശർക്കര, കൽക്കണ്ടം, മുന്തിരി, കളഭം, ചന്ദനം, ചന്ദനത്തിരി, കരിക്ക് എന്നിവയും പൂമാലയും ഒരുക്കും. കൂടാതെ ദക്ഷിണക്കായി-വെറ്റിലയും അടയ്ക്കയും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: