ആലുവ: ആലുവ പോലീസ് നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച സ്കൂള്‍ ബസ് ഡ്രൈവറടക്കം 15 പേരെ അറസ്റ്റില്‍. മൂന്ന് പേര് സ്വകാര്യ ബസ് ഡ്രൈവര്‍മാരും ഒരാള്‍ ടാങ്കര്‍ ലോറി ഡ്രൈവറുമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ബസിലെ മറ്റ് ജീവനക്കാരാണ്. റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്റെ നിര്‍ദ്ദേശപ്രകാരം സിഐ വിശാല്‍ ജോണ്സണ്, പ്രിന്‍സിപ്പള്‍ എസ്ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. തേവയ്ക്കല്‍ വിദ്യോധയ സ്കൂള്‍ ബസിലെ ഡ്രൈവര്‍ ലോഹിതാക്ഷന്, സ്വകാര്യ ബസ് ഡ്രൈവര്‍മാരായ ഷൈജു, ബിജു, സുനീഷ്, ടാങ്കര്‍ ലോറി ഡ്രൈവര്‍ രാജന് എന്നിവരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. പിടികൂടിയ സ്കൂള്‍ ബസില്‍ ഇരുപതോളം കുട്ടികളുണ്ടായിരുന്നു. ഇവരെ മറ്റൊരു വാഹനത്തില്‍ സ്കൂളിലെത്തിച്ചു. പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ആറു മാസത്തേക്ക് റദ്ദാക്കാന്‍ ആര്‍ടിഒ അധികൃതരോട് ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
രാത്രി സര്‍വീസ് കഴിഞ്ഞ ശേഷം ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ബസിനകത്തിരുന്ന് തന്നെ മദ്യപിക്കുന്നുണ്ട്. സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളില്‍ ചിലത് ‘ബാര്‍’ ആണെന്ന് ആക്ഷേപമുണ്ട്. അമിതമായി മദ്യപിക്കുന്ന ബസ് ജീവനക്കാര്‍ മദ്യലഹരി ഒഴിയും മുമ്പുതന്നെ വീണ്ടും വാഹനമോടിക്കുന്നതായും പോലീസ് പറയുന്നു. രണ്ട് മാസം മുമ്പ് ഇത്തരത്തില്‍ 18 പേരെ പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണറിയുന്നത്. അതുകൊണ്ടാണ് ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്താനാണ് പോലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: