ജയ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ രാജസ്ഥാൻ ഹൈക്കോടതി ബോളിവുഡ് താരം സൽമാൻ ഖാനെ കുറ്റവിമുക്തനാക്കി. കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് അദ്ദേഹം സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി. സൽമാനെതിരെയുളള ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.
പതിനേഴ് വർഷം പഴക്കമുള്ള കേസിൽ താരത്തിന്റെ പങ്ക് തെളിയിക്കാൻ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും കോടതി പറഞ്ഞു. സൽമാനെ അഞ്ച് കൊല്ലത്തെയും രണ്ട് കൊല്ലത്തെയും തടവ് വിധിച്ച രണ്ട് കീഴ്ക്കോടതി ഉത്തരവുകളാണ് ജസ്റ്റിസ് നിർമൽ ജീത്ത് കൗർ റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം പതിമൂന്ന് ദിവസം സൽമാന് ജയിലിൽ കിടക്കേണ്ടി വന്നു.
2002ലാണ് സംഭവം.
ജയിൽ ശിക്ഷ പൂർത്തിയായി ഏഴ് മാസം പിന്നിടുമ്പോഴാണ് ഈ വിധിയെന്നതും ശ്രദ്ധേയം. ബോംബൈ ഹൈക്കോടതിയുടെ വിധിയെത്തുടർന്നാണ് സൽമാന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
രാജ്യത്ത് കൃഷ്ണമൃഗവേട്ടയ്ക്ക് നിരോധനമുണ്ട്. ഇവ സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങളാണ്. 1998 സെപ്റ്റംബർ 26ന് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് സൽമാനെതിരെയുള്ള കേസ്. ജോധ്പൂരിലെ ഭവദ് ഗ്രാമത്തിൽ വച്ചാണ് ഇവയെ വേട്ടയാടിയത്.
രണ്ട് ദിവസം കഴിഞ്ഞ് മറ്റൊന്നിനെയും സൽമാൻ കൊന്നു. ഭവദ് കേസിലുൾപ്പെട്ട മറ്റ് ഏഴ് പേരെ കോടതി നേരത്തെ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വേട്ട.
രണ്ട് കേസുകളാണ് സൽമാനെതിരെ ചുമത്തിയത്. നിയമം ലംഘിച്ച് ആയുധങ്ങൾ കൈവശംവച്ചതിനും വേട്ടയാടലിനും. ആയുധം കൈവശംവച്ചതിന്റെ കേസ് തുടരുന്നു. ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന ഒരു ഡ്രൈവർ സൽമാനെതിരെ മൊഴി നൽകിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. തുടർന്ന് പോലീസ് കേസ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: