ന്യൂദൽഹി: മാനഭംഗത്തിന് ഇരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി. ഭ്രൂണത്തിന് അസാധാരണമായ കുഴപ്പമുണ്ടെന്നും അതിനാൽ അലസിപ്പിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. 24 ആഴ്ചയായ ഗർഭമാണിത്.
ഭ്രൂണം പരിശോധിക്കാൻ മുംബയ് കിങ്ങ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രി അധികൃതരോട് കോടതി ഉത്തരവിട്ടിരുന്നു. ഗർഭം പെൺകുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകാനിടയുണ്ടെന്നും അതിനാൽ അലസിപ്പിക്കുകയാണ് നല്ലതെന്നുമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. തുടർന്ന് ഗർഭഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു.
20 ആഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കരുതെന്ന് നിയമമുണ്ട്. അതിനാൽ മിക്ക ആശുപത്രികളും ഗർഭഛിദ്രത്തിന് സന്നദ്ധമായില്ല. അതിനാലാണ് പെൺകുട്ടിക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. കാമുകനാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയത്. മറ്റൊരു വിവാഹം കഴിച്ച ഇയാൾക്കെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: