ന്യൂദൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മോശമായ കാര്യങ്ങൾക്കുമുള്ള പരിഹാരം കോടതിയല്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യൽ ആക്റ്റിവിസം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണം. നയപരമായ കാര്യങ്ങൾക്ക് സർക്കാരിനെ തന്നെയാണ് സമീപിക്കേണ്ടത്. സ്കൂളുകളിൽ സന്മാർഗ വിദ്യാഭ്യാസം കൊണ്ടുവരുവാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ മത്സരിക്കാനില്ലെന്നും കോടതി പറഞ്ഞു. വ്യത്യസ്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയല്ല ഭരണഘടനാപരമായി നീതി നടപ്പാക്കുകയാണ് കോടതി ചെയ്യുന്നത്. ആർട്ടിക്കിൾ-32 എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയല്ലെന്നും കോടതി പറഞ്ഞു. സമൂഹതാത്പര്യത്തിനായുള്ള എല്ലാ നന്മകളും കോടതി ഉത്തരവിലൂടെയല്ലായെന്നും നിരീക്ഷിച്ചു.
ഹർജിക്കാരൻ ആവശ്യപ്പെട്ടതു പോലുള്ള എല്ലാ പൊതുതാത്പര്യങ്ങൾക്കും കോടതി ഉത്തരം പറയേണ്ടതുമില്ല. മൂല്യാധിഷഠിത വിദ്യാഭ്യാസം നൽകുന്നതിന്റെ ആവശ്യകത സംബന്ധിച്ച് യാതൊരു തർക്കവും ഇല്ല. ഇക്കാര്യങ്ങൾ ചെയ്യേണ്ടത് കോടതി ഉത്തരവിലൂടെയല്ലയെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: