തിരുവനന്തപുരം: നഗരസഭയില്‍ നടക്കുന്നത് മേയറുടെ കുട്ടിക്കളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. ഭരണത്തിലേറി ആറുമാസത്തിനകം നഗരം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നഗരവാസികളെ അലട്ടുന്ന അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങള്‍ക്ക് പോലും പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് സുരേഷ് പറഞ്ഞു. പാപ്പനംകോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇടഗ്രാമം ജംഗ്ഷനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സുരേഷ്.
തെരുവ് നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യകൂമ്പാരം. കൊതുക് ശല്യം രൂക്ഷമാകുന്നു. നഗരവാസികളെ സാംക്രമിക രോഗങ്ങളിലേക്ക് തള്ളിവിടുന്ന നടപടയിലേക്കാണ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം കൈയാളുന്ന മേയറും സംഘവും നടത്തുന്നത്. ക്രിയാത്മകമായി യാതൊരു നടപടിയും കൈക്കൊള്ളാന്‍ മേയര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. റോഡുകളെല്ലാം തോടുകളായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ അട്ടിമറിക്കുന്ന രീതിയാണ് മേയര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
ബിജെപി നേമം നിയോജക മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം കരമന ജയന്, സംസ്ഥാന സമിതി അംഗം രാജസേനന്, ബിജെപി കൗണ്‍സില്‍പാര്‍ട്ടി ഡെപ്യൂട്ടിലീഡര്‍ എം.ആര്. ഗോപന്, പാപ്പനംകോട് സജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: