കോഴിക്കോട്/മാനന്തവാടി: ദളിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോളജ് പ്രൊഫസറെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളജ് മലയാളം വിഭാഗം അധ്യാപകനും എഴുത്തുകാരനും ഇടത് സഹയാത്രികനുമായ ഡോ. അസീസ് തരുവണയാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പോലീസ് മുമ്പാകെ കീഴടങ്ങിയ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫറോക്ക് പോലീസില്‍ നല്കിയ പരാതിയില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസെടുത്തത്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണത്തിന് മാനന്തവാടി പോലീസിന് കൈമാറി. 2015 മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ പീഡനം നടന്നതായാണ് പരാതി.
ആദ്യം നിര്‍ബന്ധിച്ചു പീഡനത്തിനിരയാക്കിയ ശേഷം ഇതു വെച്ചു ഭീഷണിപ്പെടുത്തിയും കല്യാണം കഴിക്കാമെന്നു വാക്കു നല്‍കിയും കൂടുതല്‍ തവണ ചൂഷണം ചെയ്തതായാണ് പെണ്‍കുട്ടി നല്കിയ മൊഴി. പിന്നീട് അധ്യാപകന് വാക്കുമാറിയെന്ന് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തെ തുടര്‍ന്നു കോളജില്‍ നിന്ന് അധ്യാപകന് നേരത്തെ തന്നെ അവധിയില്‍ പ്രവേശിച്ചു.
പെണ്‍കുട്ടി പരാതി നല്‍കിയതോടെ ഒളിവില്‍ പോയി. ഇയാള്‍ കഴിഞ്ഞ ഇടുതുസര്ക്കാറിന്റെ കാലത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: