നെയ്യാറ്റിന്‍കര: ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശങ്ങളില്‍ അടിത്തറ പാകാന്‍ അക്ഷീണം യത്നിച്ച വിപ്ലവദമ്പതികള്‍ വൃദ്ധാവസ്ഥയില്‍ പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു. കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഇന്ന് ഇവരെ വേണ്ട. ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാലില്‍ വാടകവീട്ടില്‍ കഴിയുന്ന എണ്പതു കാരനായ സഖാവ് കെ.പി. ശ്രീധരന്‍നായരും ഭാര്യ എഴുപത്തിയാറു വയസുള്ള സഖാവ് ലീലാവതിയ്ക്കുമാണ് ദുര്‍ഗ്ഗതി.
ഇരുവരും നല്ലപ്രായത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സ്വന്തമായിരുന്ന എല്ലാം സമര്‍പ്പിച്ചു. ആരോഗ്യവും ഐശ്വര്യവും ക്ഷയിച്ച് വാര്‍ധക്യത്തിലെത്തിയപ്പോള്‍ തങ്ങള്‍ നട്ടുനനച്ചു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സങ്കടം മാത്രം ഇന്ന് ബാക്കി. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി യാതൊരുവിധ യാതനകളും ദുരിതവും അനുഭവിക്കാത്തവര്‍ ഇന്ന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തി.
കെ.പി. ശ്രീധരന്‍നായര്‍ തന്റെ പതിനാറാംവയസിലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. പതിനെട്ടാം വയസില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അന്ന് കുന്നത്തുകാലില്‍ കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍നായര്‍ ഒറ്റയ്ക്കായിരുന്നു. സഖാക്കളായി ആരുമില്ലായിരുന്നു. അക്ഷീണം പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് അടിത്തറപാകിയ ശ്രീധരന്‍നായരെ താമസിയാതെ കുന്നത്തുകാലിലെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നത് ശ്രീധരന്‍നായര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ 74 ദിവസത്തെ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സഹതടവുകാരനായിരുന്ന കടകംപള്ളി സുരേന്ദ്രന് ഇന്ന് മന്ത്രിയാണ്. കണ്ണൂര്‍ ജയിലില്‍ തടവുകാരനായിരുന്ന പിണറായി വിജയന് മുഖ്യമന്ത്രി. അന്ന് വെറും ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ആനാവൂര്‍ നാഗപ്പന് ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി. അന്ന് വെറും പ്രവര്‍ത്തകരായിരുന്ന ആറ്റിങ്ങല്‍ സുഗണന്‍, വിതുര തമ്പുപിള്ള തുടങ്ങിയവര്‍ ഇന്ന് പാര്‍ട്ടിയിലെ തലപ്പത്തുമാണ്. ശ്രീധരന്‍നായരും ഭാര്യ ലീലാവതിയും നെടുമങ്ങാടിനു സമീപം ബ്രൈമൂര്‍, ഇടുക്കി ജില്ലയിലെ പശുപാറ, ഉപ്പുതറ, പീരമൂട്, ദേവികുളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളിസമരങ്ങളില്‍ പങ്കെടുത്ത് നിരവധികേസുകളില് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിലും മുടവന്മുഗള് സമരത്തിലും എകെജിയോടൊപ്പം മുന്നില്‍ തന്നെ ലീലാവതിയുമുണ്ടായിരുന്നു.
1937ല്‍ കണ്ണംമൂലയില്‍ പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ച ശ്രീധരന്‍നായര്‍ പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളൊടൊപ്പം നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലത്ത് താമസത്തിനെത്തി. ഒറ്റശേഖരമംഗലത്ത് അച്ഛന്റെ ചായകടയില്‍ സഹായിയായി തുടര്‍ന്നു. യുജനസമാജം കിസാന്‍വായനശാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീധരന് ഒടുവില്‍ ചായക്കടയില്‍ നിന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങി. അങ്ങനെ കുന്നത്തുകാലില്‍ ജീവിതവും ആരംഭിക്കുകയും ചെയ്തു. അവിടെവച്ചാണ് കുന്നനാട് പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.ചന്ദ്രശേഖരപ്പിള്ളയുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നത്. ചന്ദ്രശേഖരന്‍പ്പിള്ളയുടെ മകളായ ലീലാവതിയുമായി പരിചയപ്പെടുന്നതും ഇ കാലഘട്ടത്തിലായിരുന്നു ഈ പരിചയം ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു. അതിനുശേഷം കുന്നത്തുകാലില്‍ വാടകവീട്ടില്‍ താമസം തുടര്‍ന്നു. ദമ്പതികളുടെ മൂന്ന് മക്കളാണ് ഷീല,ഷാജി,രാജശേഖരന് അച്ഛനെ പോലെ സഖാവ് തന്നെയായിരുന്ന മകന് രാജ
ശേഖരന് യുവജനപ്രസ്ഥാനങ്ങളില്‍ നേതാവായിരുന്നു. ഇന്ന് ജീവിക്കാനായി ആന്ധ്രയിലാണ്. മറ്റ് രണ്ടുപേരും വിവാഹത്തിനുശേഷം ഭര്‍ത്തൃഗൃഹത്തിലാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിടാന്‍ അക്ഷീണം പ്രവര്‍ത്തിച്ച കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യലീലാവതിക്കും ഇന്ന് ഒരുനേരത്തെ ആഹാരത്തിനും ആശുപത്രി ചെലവിനുമായി കുന്നത്തുകാല്‍ ജംഗ്ഷനിലെ ചെറിയ പെട്ടികടയിലെ വരുമാനം മാത്രമാണുള്ളത്. കൂടെ ഉണ്ടായിരുന്നവരും കൊണ്ടുനടന്ന് വളര്‍ത്തിയവരും ഇന്ന് പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായിട്ടും ആരോടും പരാതിയും പരിഭവുമില്ലാതെ ദമ്പതികള്‍ ജീവിക്കുകയാണ്.
ദുരിതാശ്വാസ ഫണ്ടുകള്‍ക്കും മറ്റും ലക്ഷങ്ങള്‍ പിരിവെടുക്കുന്ന പാര്‍ട്ടിസഖാക്കള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തൂണായിരുന്ന ഈ ദമ്പതികളെ സഹായിക്കാന്‍ വിട്ടുപോയത് തികഞ്ഞ നന്ദികേടാണെന്ന് പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തില്‍ കയറിയശേഷം പാര്‍ട്ടി നേതാക്കള്‍ ഈ പാവം വിപ്ലവദമ്പതികളുടെ ദുഃഖം കാണാതെപോയി. ഇന്ന് ഒരുനേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ഈ വൃദ്ധ ദമ്പതികള്‍ കഷ്ടപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി മറന്നാലും പാര്‍ട്ടിക്ക് വേണ്ടി പോരാടിയ പഴയ ആവേശത്തിലും ആദര്‍ശത്തിലുമാണ് ഈ വിപ്ലവദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: