കൊച്ചി: ഹൈക്കോടതി മുറികളിലുള്‍പ്പെടെ ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി പരിസരത്തും സമീപത്തെ റോഡുകളില്‍ 200 മീറ്റര്‍ പരിധിയിലും പ്രകടനം നടത്തുന്നതും സംഘം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. അതിക്രമങ്ങള്‍ നിമിത്തം കോടതി നടപടികള്‍ തടസപ്പെടുന്നില്ലെന്നു പോലീസ് ഉറപ്പാക്കണം. കോടതിക്കകത്തും പുറത്തും ഈ ഉത്തരവിനു വിരുദ്ധമായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പോലീസിന് ഇടപെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: