കോഴിക്കോട്: കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രം ഗുരുതരമായ ക്രമക്കേടുകളുടെയും കേന്ദ്രമാകുന്നു. വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര കേന്ദ്രമാണ് ക്രമക്കേടുകളുടെ കേന്ദ്രമാകുന്നത്. കര്‍ഷകര്‍ക്ക് ഉപകരിക്കുന്ന നടപടികള്‍ക്ക് പകരം നിക്ഷിപ്ത താല്‍പ്പര്യക്കാരെ സംരക്ഷിക്കുന്ന കേന്ദ്രമായിട്ടാണ് കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രം മാറിയത്. കൃഷിക്കാര്‍ക്ക് വേണ്ടി സ്ഥാപിച്ച കെട്ടിടങ്ങള്‍ ടൈല്‍സ് വില്‍പ്പനക്കും മറ്റും വാടകയ്ക്ക് കൊടുത്ത നിലയിലാണുള്ളത്. കൊപ്ര ഡ്രയറിന്റെ സ്ഥിതിയും വഴിവിട്ടുള്ളതാണ്. വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലും വര്‍ഷക്കാലത്ത് ചിരട്ടക്കരി ഉപയോഗിച്ചും കൊപ്ര ഉണക്കാന്‍ സ്ഥാപിച്ച ഡ്രയര്‍ യൂനിറ്റുകള്‍ നിയമവിരുദ്ധമായി കേരഫെഡ് ഒരു സൊസൈറ്റിക്ക് കൊടുത്തിരിക്കുകയാണ്. സ്ഥിരമായി ഉപയോഗപ്പെടുത്താത്തതു കാരണം പുല്ലുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണുള്ളത്. ഫലത്തില്‍ കൃഷിക്കാര്‍ക്ക് യാതൊരുവിധ ഗുണവുമില്ലാത്ത കേന്ദ്രമായിട്ടാണ് വേങ്ങേരി മൊത്തവ്യാപാര കേന്ദ്രം മാറിയിരിക്കുന്നത്. ഇവിടത്തെ 100 മുറികളും ലേലത്തില്‍ പോയിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണം മാത്രമേ കൃഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ബാക്കിയെല്ലാം സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കായി നല്‍കിയിരിക്കുകയാണ്.
പച്ചക്കറി ശേഖരണത്തിലും കടുത്ത വിവേചനമുണ്ട്. പ്രാദേശികമായി പച്ചക്കറികള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് താങ്ങും തണലുമാകുന്നതിന് പകരം അന്യ സംസ്ഥാനങ്ങളെ ആകര്‍ഷിക്കുവാനാണ് കൂടുതല്‍ വ്യഗ്രത കാണിക്കുന്നത്. ഇതു വഴി ചിലര്‍ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുകയാണ്. ഇതു തന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശേഖരിക്കുന്നതും. ഈ കേന്ദ്രത്തിലെ അഞ്ച് കോള്‍ഡ് സ്റ്റോറേജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതൊക്കെ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പഴങ്ങളും ഈത്തപ്പഴവും ഡ്രൈ ഫ്രൂട്സും സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. കൃഷിക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല. മറ്റു കേന്ദ്രങ്ങളെ അപേക്ഷിച്ച് വലിയ സൗകര്യമുള്ള വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രം കെടുകാര്യസ്ഥതയുടെയും തികഞ്ഞ അലംഭാവത്തിന്റെയും കേന്ദ്രമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: