പാരിസ്: വടക്കൻ ഫ്രാൻസിലെ ഒരു ദേവാലയത്തിൽ ആയുധങ്ങളുമായിട്ടെത്തിയ രണ്ടുപേർ നിരവധി പേരെ ബന്ദികളാക്കി. അക്രമത്തിൽ പള്ളിയിലെ വൈദികൻ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഫ്രാൻസിലെ റൗനിലെ പള്ളിയിലാണ് സംഭവം.
ആറോളം പേരെ ഇവിടെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. പുരോഹിതൻ, രണ്ട് കന്യാസ്ത്രീകൾ, ദേവാലയത്തിൽ എത്തിയവർ എന്നിവരെയാണ് ബന്ദികളാക്കിയത്. അതിനിടെ ബന്ദികളിലൊരാൾ കൊല്ലപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ദേവാലായത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം മെഡിറ്ററേനിയൻ തീരനഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തിൽ 84 പേർക്കാണ് ജീവൻ നഷ്ടമായത്. ദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന ജനങ്ങൾക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: