തിരുവനന്തപുരം: അക്രമത്തിന് ആഹ്വാനം ചെയ്തു പ്രസംഗിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം പോലീസ് പരിശോധിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഉത്തരവിട്ടത്.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രസംഗം പരിശോധിച്ചതിനു ശേഷം പോലീസ് മേധാവിയടക്കം ഇക്കാര്യം വിലയിരുത്തും. ഇതിനു ശേഷം മാത്രമേ അന്വേഷണം അടക്കുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളു. അക്രമത്തിനു ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് പോലീസ് കോടിയേരിയുടെ പ്രസംഗം പരിശോധിക്കുന്നത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ വച്ച് കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നാണു പോലീസിന്റെ പ്രവര്‍ത്തനം.
അക്രമികളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്കു കായിക പരിശീലനം നല്കുമെന്നു പറഞ്ഞ കോടിയേരി, അക്രമങ്ങള്‍ക്ക് അപ്പോള്‍തന്നെ തിരിച്ചടി നല്‍കാനും ആഹ്വാനം ചെയ്തു. അക്രമികള്‍ക്കു തിരിച്ചടി നല്കാന് ഇനി കാത്തുനില്‍ക്കേണ്ടതില്ലെന്നും ബഹുജനക്കൂട്ടായ്മയില്‍ കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: