മൂലമറ്റം: വാഹനപരിശോധനക്കിടെ ആഡംബര വാഹനത്തിലെത്തിയ യുവാക്കള്‍ എസ്ഐയെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കാഞ്ഞാര്‍ വലിയമറ്റത്തില്‍ അമല്‍രാജ് (21) പിടിയിലായി. ഇന്നലെ രാത്രി ഇടുക്കി മൂലമറ്റം റൂട്ടില്‍ പന്ത്രണ്ടാംമൈലിനു സമീപമാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെയാണ് 45 ലക്ഷം രുപ വില വരുന്ന ബിഎംഡബ്ല്യൂ കാര്‍ അമിതവേഗതയില്‍ കടന്നു വരുന്നത്. വാഹനം നിര്‍ത്താന്‍ കാഞ്ഞാര്‍ എസ്ഐ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്തിയതിനുശേഷം അമിതവേഗതയില്‍ പിന്നോട്ട് എടുത്തു. സമീപത്ത് നിന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്ത്തിനുശേഷം വാഹനത്തിനു സമീപത്തേയ്ക്ക് എത്തിയ കാഞ്ഞാര്‍ എസ്ഐ ബിജു കെ ആറിനെ ലക്ഷ്യമാക്കി അമിതവേഗതയില്‍ കാര്‍ ഓടിച്ചു. എസ്ഐ പെട്ടെന്ന് ഓടി മാറിയതുകൊണ്ടാണ് രക്ഷപെട്ടത്. അമിതവേഗതയില്‍ പോയ വാഹനം പിടികൂടാന്‍ പോലീസ് തയ്യാറായില്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് അറക്കുളം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മതില് ഇടിച്ചു തകര്‍ത്തു. പോലീസ് എത്തിയപ്പോഴേയ്ക്കും ഓരാള് ഓടി രക്ഷപെട്ടു. കുടെയുണ്ടായിരുന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. പിടികൂടിയ യുവാവില്‍ നിന്നും 3 ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥി സംഘം മട്ടാഞ്ചേരിയില്‍ നിന്നും 10000 രൂപ ദിവസ വാടകയ്ക്കാണ് വാഹനം എടുത്തുകൊണ്ടുവന്നത്. രാവിലെ മുതല്‍ മൂലമറ്റം-തൊടുപുഴ റൂട്ടില്‍ അമിതവേഗതയില്‍ നിരവധി തവണ വാഹനം കടന്നുപോയതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അവരുടെ സ്ഥലങ്ങളില്‍ എത്തിച്ചശേഷം തിരികെ മൂലമറ്റം ഭാഗത്തേയ്ക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. രക്ഷപ്പെട്ട യുവാവിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് ആഡംബര കാര്‍ വാടകയ്ക്കെടുക്കാനുള്ള പണം എവിടെ നിന്നാണെന്നും, കഞ്ചാവ് ലഭിച്ചതെവിടെ നിന്നെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹനം കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് യുവാക്കളെക്കുറിച്ചും പോലീസിനു സുചന ലഭിച്ചു. ഇവരും നിരീക്ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: