മുംബൈ: വിവാദ മതപ്രചാരകന്‍ ഡോ. സക്കീര്‍ നായിക് നൂറുകണക്കിനാള്‍ക്കാരെ മതംമാറ്റിയതായി കണ്ടെത്തല്‍. ഇയാളുടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശഫണ്ട് ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് 800 പേരെയെങ്കിലും മതംമാറ്റിയെന്നാണ് സൂചന. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമുള്ള മതംമാറ്റം കുറ്റകരമായതിനാല്‍ ഇക്കാര്യത്തിലും സക്കീര്‍ അന്വേഷണം നേരിടേണ്ടിവരും. മതവൈരം വളത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് നിരവധി പേരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട ഇയാളുടെ അനുയായികളായ ആര്‍ഷി ഖുറേഷി, റിസ്വാന് ഖാന് എന്നിവര്‍ പിടിയിലായിരുന്നു. ഖുറേഷി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒയാണ്. റിസ്വാന് മസഗോണിലെ അല്‍ ബീര്‍ ഫൗണ്ടേഷനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.
ഇതും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെപ്പോലെ മതംമാറ്റങ്ങളുടെയും മതംമാറ്റിയുള്ള വിവാഹങ്ങളുടേയും കേന്ദ്രമാണ്. മതംമാറ്റേണ്ടവര്ക്ക് ആദ്യം ചെറിയ ക്ലാസ് നല്‍കും. പിന്നെ ആര്‍ഷിയുടെ നവീ മുബെയിലുള്ള ഓഫീസില്‍ എത്തിച്ച് വിശദമായ ക്ലാസ് നല്‍കും. പിന്നെ ഡോഗ്രിയിലുള്ള ഓഫീസില്‍ എത്തിച്ച് റിസ്വാന് ഇവരെ മതംമാറ്റും. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ത്തിയാക്കും.
മതംമാറിയവരെ വിവാഹം കഴിപ്പിക്കുന്നതും മൗലവി കൂടിയായ റിസ്വാനാണ്. ഇതിനുള്ള പണം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനാണ് നല്‍കിയിരുന്നത്.
സൗദി അടക്കം പല പല രാജ്യങ്ങളില്‍ നിന്ന് സക്കീറിന് പണം ലഭിച്ചിരുന്നു. മതംമാറിയവര്‍ക്ക് അപ്പോള്‍ തന്നെ അര ലക്ഷം രൂപയാണ് നല്‍കിയിരുന്നത്.
മുംബൈ പോലീസ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന 5,700 മതംമാറ്റങ്ങളും അന്വേഷിച്ചുവരികയാണ്.ഇതില്‍ എണ്ണൂറെണ്ണം സക്കീറും ശിഷ്യന്മാരും നടത്തിയതെന്നു സൂചന. മുംബൈയിലെ ഒരു വിവാഹ ബ്യൂറോയും പോലീസ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: