കൊച്ചി: കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷരായവരെയും വ്യാജ പാസ്പോര്ട്ടുകള് തയ്യാറാക്കുന്നവരെയും കുറിച്ചുള്ള അനേ്വഷണം പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ആരംഭിച്ചു. കാണാതായവരുടെ വീടുകൡലെത്തിയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അപ്രത്യക്ഷരായ പലരെക്കുറിച്ചും വീട്ടുകാര്‍ക്ക് യാതൊരു സൂചനയുമില്ല.
ഹിന്ദു, ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവരാണ് കാണാതായവരില്‍ ഭൂരിഭാഗവും. വിവാഹത്തിനു തൊട്ടുമുന്‍പ് കാണാതായവരും ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് മടങ്ങിവരാത്തവരും ഉണ്ട്. യുവതീയുവാക്കളാണ് കാണാതായവരില്‍ ഏറെയും. ഇവരുടെ തിരോധാനം സംബന്ധിച്ച കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു പോലീസ്. എന്നാല്‍, അതെല്ലാം വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നവര്‍ അഞ്ഞൂറോളം പേര് ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ആര്‍ഷി ഖുറേഷിയെ ചോദ്യം ചെയ്തതില്‍നിന്നു വ്യാജ പാസ്പോര്ട്ടുകള് ഉണ്ടാക്കുന്ന സംഘത്തെക്കുറിച്ച് േപാലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മാണകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള നീക്കംതുടങ്ങി.
പോലീസ് കസ്റ്റഡിയിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒ ആര്‍ഷി ഖുറേഷി, സഹായി റിസ്വാന് എന്നിവരെ ഇന്നലെ പോലീസ് ചോദ്യംചെയ്തു. കാസര്‍കോഡ് സ്വദേശി അഷ്ഫാഖിനെയുള്പ്പെടെ 17 പേരെ ഐഎസില്‍ എത്തിച്ചത് ആര്‍ഷി ഖുറേഷിയാണെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. കൊച്ചിയില്‍ നേരത്തെ ഖുറേഷി സന്ദര്‍ശിച്ച സ്ഥാപനങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചിട്ടുള്ള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: