തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകര പ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ക്യാമ്പസുകളിലെ ഭീകരവാദത്തെ പറ്റി എബിവിപി വളരെ മുന്നേ പറഞ്ഞിരുന്നു. സച്ചിനും വിശാലും ഭീകരവാദികളാല്‍ കൊല്ലപ്പെട്ട എബിവിപിക്കാരാണ്. ഈ കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍പോലും ഇതുവരെ സാധിച്ചിട്ടില്ല.
കേരളത്തിലെ കലാലയങ്ങളില്‍ ദേശവിരുദ്ധ ശക്തികള്‍ വ്യാപക പ്രചരണം നടത്തുന്നു. മാവോയിസ്റ്റുകള്‍ ബൗദ്ധിക ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ വിഘടനവാദികള്‍ക്ക് അനുകൂലമായ ചിന്താഗതികള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിഘടനവാദത്തിനും ഭീകരതയ്ക്കും മനുഷ്യാവകാശം പരിവേഷം നല്കി ക്യാമ്പസുകളില്‍ അവതരിപ്പിക്കുന്നത് ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു പറഞ്ഞു.
ആയുര്‍വേദകോളേജില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ കണ്‍വീനര്‍ സൂരജ് സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ നിഥിന് സ്വാഗതവും സംസ്ഥാന സമിതി അംഗങ്ങളായ എ.എസ്. അഖില്‍, വിനീത് മോഹന്‍ എന്നിവര്‍ ആശംസയും ജില്ലാ ഗേള്‍സ് ഇന്‍ചാര്‍ജ്ജ് വി. അഖില നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: