കൊച്ചി: ഡിവൈഎഫ്ഐ മേഖലാ സമ്മേളനം മഴ പെയ്ത് മുടങ്ങാതിരിക്കാന്‍ ഗണപതി ഹോമവും പായസവും. പാര്‍ട്ടി സെക്രട്ടറിയുടെ കൈയില്‍ ഏലസുണ്ടെന്ന പ്രചാരണം. രണ്ടു വിഷയങ്ങളും കൂടിയെടുത്ത് സിപിഎമ്മിനെ അലക്കിപൊളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
കൊല്ലം താഴത്തുകുളക്കടയില്‍ നടത്തേണ്ട സമ്മേളനം മഴ മൂലം അലങ്കോലമാകാതിരിക്കാനാണ് പുത്തൂര്‍ മാവടിയിലുള്ള ഡിവൈഎഫ്ഐക്കാര്‍ തിരുവമ്മന്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമവും പായസവും കഴിച്ചത്. ഏതായാലും മഴ പെയ്തില്ല. സമ്മേളനം ഭംഗിയായി നടന്നു. ഡിവൈഎഫ്ഐക്കാരുടെ ഭക്തി പാരവശ്യത്തെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
കോടിയേരി ബാലകൃഷ്ണന്റെ കൈയില്‍ ഏലസുണ്ടെന്നായിരുന്നു ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത വന്നതോടെ കോടിയേരിയെ ഫേസ്ബുക്കില്‍ ട്രോള്‍ ചെയ്തു തുടങ്ങി. ഏലസിന്റെ ചിത്രവും സ്വാമി കോടിയേരിയുടെ ചിത്രവും വച്ചുള്ള ട്രോളുകള്‍ വൈറലായി. എന്നാല്‍, തന്റെ കൈയില്‍ കെട്ടിയിരിക്കുന്നത് ഏലസല്ലെന്നും പ്രമേഹം നിരീക്ഷിക്കാനുള്ള ഉപകരണമാണെന്നും പിന്നീട് കോടിയേരി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: