ന്യൂദല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിഒകള്‍ വഴി മൂന്നുവര്‍ഷത്തിനകം ഭാരത്തിലേക്കെത്തിയ വിദേശപണം 50,000 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. എഫ്സിആര്‍എ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കാണ് ഇത്രയധികം തുക ലഭിച്ചിരിക്കുന്നതെന്നും കേന്ദ്ര ലോക്സഭയെ അറിയിച്ചു.
നിലവില്‍ 33,091 എന്‍ജിഒകളാണ് എഫ്സിആര്‍എ അനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഇത്രയും എന്‍ജിഒകള്‍ക്കായി വന്ന വിദേശധനം 50,944.54 കോടി രൂപയാണെന്നും കിരണ്‍ റിജ്ജു പറഞ്ഞു. വിദേശപണം എവിടെനിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: