ഇരിങ്ങാലക്കുട: കഴിഞ്ഞ തിരുവോണനാളില്‍ കൊടകര വാസുപുരം സ്വദേശിയും ബിഎംഎസ് പ്രവര്‍ത്തകനുമായ കാട്ടൂര്‍ വീട്ടില്‍ അയ്യപ്പന്‍നായരുടെ മകന് അഭിലാഷിനെ (31) വെട്ടികൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്.
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ചെരുപ്പറമ്പില്‍ ഷാന്റോ, രണ്ടാം പ്രതി കിഴക്കേപുരയ്ക്കല്‍ ജിത്തു, മൂന്നാം പ്രതി ചവറക്കാടന്‍ ശിവദാസ്, നാലാം പ്രതി പോട്ടക്കാരന്‍ ഡെന്നീസ്, ഏഴാം പ്രതി ഐനിക്കാടന്‍ രാജന് എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളെല്ലാം കൊടകര വാസുപുരം സ്വദേശികളാണ്. ആകെ പതിനെട്ട് പ്രതികളില്‍ പതിമൂന്നു പ്രതികളെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
ഇന്ന് കോടതി കൂടിയ ഉടനെ ആദ്യ കേസായി പരിഗണിച്ച് വിധി പറയുകയായിരുന്നു. ഐപിസി 302, 324, 341, 143, 148 വകുപ്പു പ്രകാരം യഥാക്രമം 75000, 20000, 5000, 5000, 10000 രൂപ പിഴയും തടവിനോടൊപ്പം വിധിച്ചു. പിഴയില്‍ നിന്നും 200000 രൂപ നഷ്ടപരിഹാരമായി അഭിലാഷിന്റെ കുടുംബത്തിന് നല്‍കണം. നല്‍കാത്ത പക്ഷം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീമില്‍ നിന്ന് കൊടുക്കണമെന്നും കോടതി വിധിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പോലീസ് പ്രതികളെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ കോടതി മുറ്റത്തുനില്‍ക്കുകയായിരുന്ന കൊല്ലപ്പെട്ട അഭിലാഷിന്റെ അമ്മക്കും അച്ഛനെതിരെയും നിനക്കെന്താടി ഇവിടെക്കാര്യം , കാണിച്ചു തരാമെടി എന്നെല്ലാം ഒന്നാം പ്രതി ഷാന്റോ വിളിച്ചുപറഞ്ഞ് ഭീഷണിമുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: