ആലപ്പുഴ: എഎസ്പിയായിരിക്കെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച കേസില്‍ എഡിജിപി ടോമിന് തച്ചങ്കരി രക്ഷപ്പെട്ടത് വാദി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കിയതിനാല്. അഞ്ചുവര്‍ഷം മുമ്പാണ് സംഭവം. വാദി പറവൂര്‍ പുത്തന്‍വളപ്പില്‍ എന്‍. പ്രകാശന് കേസ് തുടര്‍ന്ന് നടത്താന്‍ താല്പര്യമില്ലെന്നും പ്രതികളെ കുറ്റവിമുക്തരാക്കണമെന്നും അഭ്യര്‍ത്ഥിച്ച് ആലപ്പുഴ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
എന്നാല്‍ കുറ്റപത്രം വായിച്ചതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് നടന്ന ക്രോസ് വിസ്താരത്തില്‍ പ്രകാശന് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കി. കസ്റ്റഡി പീഡനം നടന്നിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നുമാണ് പ്രകാശന് മൊഴി നല്‍കിയത്. തടര്‍ന്ന് 2011 ഡിസംബറില്‍ തച്ചങ്കരി അടക്കമുള്ള എട്ട് പ്രതികളെയും വെറുതെവിട്ട് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. രാഗിണി ഉത്തരവായി.
1991 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രകാശന്റെ അയല്‍വാസി പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ (19) തൂങ്ങിമരിച്ച സംഭവത്തില്‍ അന്ന് ആലപ്പുഴ എഎസ്പിയായിരുന്ന ടോമന് തച്ചങ്കരിയും പോലീസുകാരും ചേര്‍ന്ന് പ്രകാശനെ പ്രതിയാക്കി കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പിന്നീട് നടന്ന അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് പ്രകാശനെ കുറ്റവിമുക്തനാക്കി. 1996ലാണ് കസ്റ്റഡി പീഡനത്തിനെതിരെ പ്രകാശന് കേസ് ഫയല്‍ ചെയ്യുന്നത്. ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട കേസാണിത്.
തച്ചങ്കരിയുടെ നേതൃത്വത്തില്‍ പീഡനങ്ങളെക്കുറിച്ച് 2008ല്‍ 52 പേജുള്ള മൊഴിയും പ്രകാശന് നല്‍കിയിരുന്നു. കേസിനെതിരെ തച്ചങ്കരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് തുടരാന്‍ ഉത്തരവിട്ടു. വിചാരണ നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് നാടകീയമായി വാദി പ്രകാശന് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. കള്ളമൊഴി നല്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രകാശനെതിരെ കേസെടുക്കണമെന്ന മിത്രക്കരി സ്വദേശി ബോബി കുരുവിള സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് തള്ളുകയും ചെയ്തു.
1991ല്‍ അമ്പലപ്പുഴ സിഐയായിരുന്ന ഷേയ്ഖ് അന്‍വര്‍, എസ്ഐ പീറ്റര്ബാബു, കോണ്‍സ്റ്റബിള്‍മാരായ ഹരിദാസ്, കേശവന്കുട്ടിആചാരി, ജാഫര്‍, അബൂബക്കര്‍ എന്നിവരായിരുന്നു മറ്റ് പ്രതികള്‍. വന്‍ തോതില്‍ പണം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. ആലപ്പുഴയില്‍ എഎസ്പിയായിരുന്ന കാലയളവില്‍ കുട്ടനാട്ടിലെ ഒരു കുടുംബത്തെ തച്ചങ്കരി മാനസികമായും അല്ലാതെയും പീഡിപ്പിച്ചതും വന്‍വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: