പാനൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷം. സംഘാടകര്‍ക്ക് പോലീസ് നോട്ടീസ്. നാളെ നടക്കുന്ന ശ്രീകൃഷ്ണജയന്തി-ചട്ടമ്പിസ്വാമി ദിനാഘോഷത്തിന്റെ ഭാഗമായി മതസ്പര്ദ്ധയുണ്ടാക്കുകയോ, രാഷ്ട്രീയ സംഘര്ഷമുണ്ടാക്കുയോ ചെയ്യുന്ന തരത്തില്‍ ഘോഷയാത്ര നടത്തുകയോ ചെയ്താല്‍ നടപടിയുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചാണ് സര്‍ക്കുലര്‍. ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇത്. ബാലഗോകുലം പതിറ്റാണ്ടുകളായി സമാധാനപരമായി നടത്തി വരുന്ന ജന്മാഷ്ടമി ആഘോഷം തകര്‍ക്കാന്‍ സിപിഎം കണ്ണൂര്‍ലോബി ആസൂത്രണം ചെയ്ത ചട്ടമ്പിസ്വാമി ജന്മദിനാഘോഷ ഘോഷയാത്രയും അതേ ദിവസത്തില്‍ സംഘടിപ്പിച്ചതാണ് പോലീസിന്റെ സര്‍ക്കുലറിന് കാരണം. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്തിയ സിപിഎം ഇക്കുറി ചട്ടമ്പിസ്വാമിയെയാണ് സ്വീകരിച്ചത്. നമ്മൊളൊന്ന് എന്നപേരിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷം തകര്‍ക്കാനായി സിപിഎം രംഗത്തുള്ളത്. ഹൈന്ദവ ആഘോഷങ്ങളിലൂടെ സംഘപ്രസ്ഥാനങ്ങള്‍ നേടിയ അടിസ്ഥാനപരമായ വളര്‍ച്ചയാണ്് സിപിഎമ്മിനെ ഇത്തരം ആഘോഷത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. ജന്മാഷ്ടമി ദിവസം സിപിഎം കുടുംബങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതും നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇത് സമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ സിപിഎം ഘോഷയാത്രയ്ക്ക് അന്നേ ദിവസം അനുമതി നിഷേധിക്കേണ്ട പോലീസ് ഇരുഘോഷയാത്രയ്ക്കും അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു. ചട്ടമ്പിസ്വാമിയോടുളള ഭക്തിയും, ആദരവുമല്ല ഘോഷയാത്രയ്ക്ക് പിന്നില്ലെന്ന് ഉത്തമബോധ്യമുളളതിനാല് തീയ്യതി മാറ്റിയാലും കുഴപ്പമുണ്ടാകുമായിരുന്നില്ല.—ശ്രീകൃഷ്ണജയന്തി ആഘോഷത്തെ തകര്‍ക്കാന്‍ സിപിഎം നടത്തുന്ന ആസൂത്രീത നീക്കത്തിന് പോലീസും ഇവിടെ കൂട്ടുനില്‍ക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ പേരില്‍ നടത്തുന്ന പരിപാടികള്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ തന്നെ നടത്തണമെന്ന നിലപാട് ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണ്.—പല സ്ഥലങ്ങളിലും ശ്രീകൃഷ്ണജയന്തി ഘോഷയാത്ര റൂട്ടും, സമയവും പോലീസ് ഇടപ്പെട്ട് മാറ്റിയിട്ടുമുണ്ട്. സിപിഎം ആസൂത്രണം ചെയ്ത് കാര്യങ്ങള്‍ പോലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. വര്‍ഷന്തോറും ജനപങ്കാളിത്തം കൊണ്ടും, തനിമ കൊണ്ടും മാറ്റേറെയുളള ശോഭായാത്രയുടെ ശോഭ കുറയ്ക്കാനുള്ള സിപിഎം ശ്രമം പരിഹാസ്യമാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: