കൊയിലാണ്ടി: ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന മാതൃഭാഷയെ മറക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കല്‍പ്പറ്റ നാരായണന് അഭിപ്രായപ്പെട്ടു. കേളപ്പജി സ്മാരക ചാരിററബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാണ്മ 1192 മാതൃഭാഷാഭിമാനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയെ അറിയാന്‍ മലയാളി ശ്രമിക്കുന്നില്ല. സംസ്ഥാനത്തിന്റെ പേര് തന്നെ മലയാളത്തില്‍ അറിയപ്പെടണം. ഇതിനായുള്ള സമരാഹ്വാനത്തിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കാന്‍ എല്ലാവരും ശ്രമിക്കണം.
മാതൃഭാഷയില്ലെങ്കില് മനുഷ്യനില്ലെന്ന സത്യം എല്ലാവരും മനസ്സിലാക്കണമെന്നും കല്‍പ്പറ്റ നാരായണന് കൂട്ടിച്ചേര്‍ത്തു. പിഷാരികാവ് ദേവസ്വം സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രമുഖ കവികളായ മേലൂര്‍ വാസുദേവന്‍, രാധാകൃഷ്ണന് കാര്യാവില്‍, ട്രസ്റ്റ് ചെയര്മാന് ഇ.സി. അനന്തകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എന്‍.വി. വത്സന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കടമ്മനിട്ട രാമകൃഷ്ണന്റെ കുപ്പേലുണ്ടൊരു മാണിക്യം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരുന്നു. എ.വി. രാജീവന് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു. യുവകവി അപര്‍ണ്ണ, ജൈവകൃഷി സംരംഭക വിനീത എന്നിവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: