കൃഷ്ണാവതാരം ഏതാണ്ട് സമാഗതമായിരിക്കുന്ന സമയം. കംസന്റെ കാരാഗൃഹത്തിൽ കിടക്കുന്ന ദേവകീ വസുദേവന്മാരെ കാണുന്നതിന് ബ്രഹ്മാവ് ശ്രീപരമേശ്വരനും നാരദാദിമഹർഷിമാരോടും കൂടി കാരാഗൃഹത്തിൽ വന്ന് ഗർഭത്തിൽകിടക്കുന്ന ഭഗവാനെ സ്തുതിക്കുവാൻ തുടങ്ങി. ” ഭഗവാനേ അവിടുത്തെ സങ്കൽപങ്ങൾ വളരെ സത്യമായിത്തീരാറുണ്ട്. തന്നെ ശരണംപ്രാപിച്ചവരെ അവിടുന്ന് കൈയൊഴിയാറില്ല എന്നുള്ളവ്രതവും സത്യമായിത്തീരാറുണ്ട്.
സത്യമാകുന്ന വ്രതംകൊണ്ട് പ്രാപിക്കുവാൻ കഴിയുന്നവരാണ്. ഇക്കാരണത്താൽ അങ്ങ് സത്യവ്രതനാണ്. ആകാശം, അഗ്നി, ജലം, വായു, ഭൂമി എന്നീ പഞ്ച ഭൂതങ്ങളുടെ ഉൽപത്തിസ്ഥാനം അവിടുന്നുതന്ന. പഞ്ചഭൂതങ്ങളുടെ ഉത്പത്തിസ്ഥാനവും മറ്റാരുമല്ല. പ്രളയം വന്നണയുമ്പോൾ ശേഷിക്കുന്നവനും അവിടുന്നാണ്. സത്യമാകുന്നവാക്കുകൊണ്ടും സമദർശനംകൊണ്ടും പ്രാപിക്കുവാൻ കഴിയുന്നവനാണ് അവിടുന്ന്. ഇങ്ങനെ എല്ലാപ്രകാരത്തിലും സത്യസ്വരൂപനായി വിളങ്ങുന്ന അങ്ങയെ ഞങ്ങൾ ശരണംപ്രാപിക്കുന്നു”
”ഈ ശരീരം ആത്മസ്വരൂപത്തെ മറച്ചിരിക്കുന്ന സംസാരവൃക്ഷമാണ്. പ്രകൃതിയാണ് ഈ വൃക്ഷത്തിന്റെ നാരായവേര്. സുഖവും ദുഃഖവും ഈ വൃക്ഷത്തിന്റെ രണ്ടു ഫലങ്ങളാണ്. സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണങ്ങളാകുന്നവേരുകളോട് കൂടിയതാണ് ഈവൃക്ഷം. ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ നാലുപുരുഷാർത്ഥങ്ങൾ ഈവൃക്ഷത്തിന്റെ നാലു രസങ്ങളാണ്. കാത് കണ്ണ് ത്വക്ക് നാവ് മൂക്ക് എന്നീ ഇന്ദ്രിയങ്ങളിൽ കൂടിയാണ് ശരീരം പ്രഞ്ചമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ ഈ സംസാരവൃക്ഷം അഞ്ച് വിധത്തിൽ സ്ഥിതിചെയ്യുന്നു.
ഉണ്ടാവുക, നിലനിൽക്കുക, വളരുക, മാറുക, ക്ഷയിക്കുക നശിക്കുക എന്നീ ആറുവികാരങ്ങളോടുകൂടിയതാണ് സംസാരമാകുന്നവൃക്ഷം. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ധാതുക്കളാകുന്ന ഏഴുതൊലികളോടു കൂടിയതാണ് സംസാരമാകുന്നവൃക്ഷം. ഭൂമി ജലം അഗ്നി വായു ആകാശം മനസ്സ് ബുദ്ധി അഹങ്കാരം എന്നീ എട്ട് കൊമ്പുകളാണ് ശരീരത്തിലെ നവദ്വാരങ്ങളാകുന്ന~ഒമ്പതു പൊത്തുകളേടുകൂടിയതാണ് സംസാരവൃക്ഷം. പ്രാണൻ, അപാൻ, വ്യാനൻ, ഉവപാനൻ, സമമാനൻ, നാഗൻ, കൃകലൻ, കുർമ്മൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീപ്രാണങ്ങളാകുന്ന പത്തികളോടുകൂടിയത് ജീവൻ ഈശ്വരൻ എന്നരണ്ടു പക്ഷികളുടെ അവിദ്യയും വിദ്യയുമാകുന്ന രണ്ടു കൂടുകളോട് കൂടിയതുമാണ് ശരീരമാകുന്ന ഈസംസാരവൃക്ഷക്ഷം”
”ഈപ്രപഞ്ചത്തിന്റെ ഉല്പത്തിനിലനിൽപ്പ് നാശം ഇവയ്ക്ക് കാരണ ഭൂതനാകുന്നത് പരമാത്മാവായ അങ്ങാണ്. അവിടുത്തെ മായകൊണ്ടു മറയ്ക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരാണ്. ഞാൻ വേറെ മറ്റുള്ളവർ വേറെ എന്നീരൂപത്തിൽ മറ്റുള്ളവരെ കാണുന്നത് എല്ലാആഭരണങ്ങളേയും സ്വർണ്ണം എന്നപോലെ ജ്ഞാനികൾ എല്ലാത്തിനേയും ആത്മ സ്വരൂപേണ ബോധിക്കുന്നവരാണ് ജ്ഞാനമാത്രസ്വരൂപനായ അവിടുന്ന് ഈ ചരാചരലോകത്തിന്റെ ക്ഷേമത്തിനായി സത്വഗുണങ്ങളിലൂടെ പലവിധ അവതാരത്തേയും സ്വീകരിക്കുന്നു. അവ സജ്ജനങ്ങൾക്ക് സുഖപ്രദവും ദുർജ്ജനങ്ങൾക്ക് ദുഃഖത്തെഉണ്ടാക്കുന്ന നയുമാണ്.
ചെന്താമരയിതൾപോലെ മനോഹരമായ ഇതൾപോലെ മനോഹരമായ കണ്ണുകളോട് കൂടിയഭഗവാനേ ശുദ്ധ സത്വഗുണസ്വരൂപിയായ അങ്ങയിൽ സമാധിയിലൂടെ മനസ്സുറപ്പിക്കാൻ കഴിയുന്ന ഭക്തന്മാർ അവിടുത്ത പാദാരവിന്ദങ്ങളാകുന്ന തോണിയിലേറി സംസാര സാഗരത്തെ നിഷ്പ്രയാസം കടക്കുന്നു. പ്രകാശ സ്വരൂപിയായ ഭഗവാനേ അങ്ങനെ സ്വയം സംസാര സമുദ്രത്തെ എളുപ്പത്തിൽ കടന്നശേഷം മഹാകാരുണികരായ ഭക്തന്മാർ നിന്തിരുവടിയുടെ പാദാരവിന്ദങ്ങളായ തോണിയെമറ്റുള്ളവർക്കും കടത്തുവാനായി ഈലോകത്തിനുകൊടുത്തുകൊണ്ടാണ് സംസാരസമുദ്രത്തെ കടന്നുപോയിരിക്കുന്നത്. (മനസ്സിനെയാണ് സംസാരസമുദ്രമെന്നുപറയുന്നത്.)
സംസാര സമുദ്രത്തെ കടക്കുക എന്നാൽ മനസ്സിനെ അടക്കുക എന്നർത്ഥം.കർമ്മവാസനകളാണ് മനസ്സിനെ നിലനിർത്തുന്നത്. കർമ്മവാസനകൾ നശിച്ചാലേ മനസ്സടങ്ങൂ. ഭഗവൽഭക്തിയാണ് കർമ്മവാസനകളെനശിപ്പിക്കാൻ എളുപ്പത്തിലുള്ള അനുഷ്ഠാനം. ഭഗവൽ പാദാരവിന്ദങ്ങളാകുന്ന തോണിയിൽ കയറി നിഷ്പ്രയാസം സംസാരസമുദ്രത്തെ കടക്കുകഎന്നു പറഞ്ഞാൽ ഭക്തികൊണ്ട് കർമ്മവാസനകളെ നശിപ്പിക്കുക എന്നർത്ഥം.
ഭക്തിയിലൂടെ കർമ്മവാസനകളെ നശിപ്പിച്ചു മനസ്സടക്കി ജീവൻമുക്തരായശേഷംഭക്തന്മാർ ഭക്തികൊണ്ട് മനസ്സടക്കി വളരെവേഗം മുക്തരായിത്തീരാൻ കഴിയുമെന്ന ഉപദേശം ലോകർക്കുനൽകി. ലോകത്തെ വിട്ടുപോകുന്നതിനെയാണ് ഭഗവൽ പാദാരവിന്ദങ്ങളാകുന്ന തോണിയെ ലോകത്തിന് കൊടുത്തുപോയി എന്നു പറഞ്ഞതിന്റെ താല്പര്യം.)
”ഭക്തി ദുർബലഹൃദയരായ വൈകാരിക ജീവന്മാർക്കുള്ളതാണ്. ഞാൻ ജ്ഞാനിയാണ് ജീവന്മുക്തനാണ് അതിന്നാൽ എനിക്ക് ഭക്തിയുടെ ആവശ്യമില്ല. സാധനയുടെ ആദ്യത്തെപടിയാണ്ഭക്തി. എന്നെല്ലാം പറഞ്ഞുനടക്കുന്ന ചിലരുണ്ട്. ചെന്താമരാക്ഷനായ ഭഗവാനേ നനിന്തിരുവടിയിൽ ഭക്തിയില്ലാത്തവർക്ക് മനഃശുദ്ധിപോലും ഉണ്ടാവില്ല. അഹങ്കാരം മാത്രമായിരിക്കും. അവരുടെകൈമുതൽ അവർബുദ്ധിമുട്ടി പലവിധ സാധനകൾ ചെയ്താലും അവയെല്ലാം അഹങ്കാരം വർദ്ധിക്കാനേ പ്രയോജനപ്പെടുകയുള്ളൂ.
അതിനാൽ അവരുടെമനസ്സ് ആത്മസ്വരൂപനായ നിന്തിരുവടിയിൽനിന്നകന്നുപോകുന്നു. അക്കാരണത്താൽ അധഃപതിക്കുകയുംചെയ്യുന്നു. ലക്ഷ്മീ വല്ലഭനായ ഭഗവാനേ അവിടുത്ത ഭക്തന്മാർക്ക് ഒരിക്കലും വഴിതെറ്റാറില്ല. അഭക്തരേപ്പോലെ അവർ അധഃപതിക്കുകയില്ല. അവർ അങ്ങയിൽ ദൃഢവിശ്വാസമുള്ളവരാണ്. അതിന്നാൽ തന്നെ അവിടുന്ന് എപ്പോഴും അവരെ രക്ഷിച്ചുകൊണ്ടിരിക്കും. അതിന്നാൽ അവർ വിഘ്നങ്ങളെ ചവിട്ടുപടിയാക്കി ലോകത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ലോക സംരക്ഷണത്തിനായി അവിടുന്ന്, ജീവന്മാർക്ക് ശ്രേയസ്സിനെ നൽകുന്നതും രജസ്സിന്റെയും തമസ്സിന്റെയും സ്പർശംപോലുമില്ലാത്തതുമായ സ്വരൂപത്തെസ്വീകരിച്ച് അവതരിക്കുന്നു.
അതുകൊണ്ടാണല്ലോ ബ്രഹ്മചാരികൾ വേദാഭ്യാസത്തിലൂടെയും ഗൃഹസ്ഥന്മാർ കർമ്മയോഗത്തിലൂടെയും വാനപ്രസ്ഥന്മാർ തപസ്സിലൂടെയും സംന്യാസിമാർ സമാധിയിലൂടെയും നിന്തിരുവടിയെ ആരാധിക്കുന്നത്”.
”ഇങ്ങനെ സാത്വികരൂപം സ്വീകരിച്ച് അവിടുന്നവതരിച്ചില്ലെങ്കിൽ, അജ്ഞാനത്തെ നശിപ്പിക്കുന്ന വിജ്ഞാനം താൻ ആരാണെന്ന അനുഭവം -എങ്ങനെ ഉണ്ടാവാനാണ്? ബുദ്ധി മനസ്സ്ഇന്ദ്രിയങ്ങൾ ശരീരം ഇവയെപ്രകാശിപ്പിക്കുന്ന ചൈതന്യമാണ് ആത്മാവെന്ന് ഊഹിച്ചറിയാൻ കഴിയുമായിരിക്കും. ഊഹംകൊണ്ടുണ്ടാവുന്ന ജ്ഞാനംകൊണ്ടൊന്നും അജ്ഞാനം നശിക്കുന്നില്ല. അജ്ഞാനം നശിക്കണമെങ്കിൽ താൻ ആത്മാവാണെന്ന അനുഭവജ്ഞാനമുണ്ടാവണം. മനഃശുദ്ധികൊണ്ടേ അനുഭവജ്ഞാനമുണ്ടാവൂ. ഭക്തികൊണ്ടുമാത്രമേ മനഃശദ്ധിയുണ്ടാവുകയുള്ളൂ. ഭക്തിയുണ്ടാവമമെങ്കിൽ ഭഗവാനെ ഭജിക്കണം. ഭജിക്കാൻ സാധിക്കണമെങ്കിൽ അവിടുന്ന് സ്വത്വഗുണത്തിലൂടെ അവതരിക്കുകതന്നെവേണം.
”ഇന്ദ്രിയങ്ങൾക്കും മനസ്സിനും സാക്ഷിയും അതിസൂക്ഷ്മ ബുദ്ധിയാൽ മാത്രം അനുമാനിക്കാൻ കഴിയുന്നവനുമായ നിന്തിരുവടിയുടെ നാമങ്ങളും രൂപങ്ങളും മനസ്സുകൊണ്ടു ചന്തിക്കാനോ വാക്കുകൊണ്ടു വർണ്ണിക്കാനോ കഴിയാത്തവയാണ്. എങ്കിലും അങ്ങയുടെ നാമങ്ങളും ലീലകളും കേൾക്കുകയും കീർത്തിക്കുകയും സ്മരിക്കുകയും ചെയ്തുകൊണ്ട് ഏതുപ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ അവിടുത്ത പാദങ്ങളിൽ ഉറപ്പിച്ചുകൊണ്ട് ജീവിക്കുന്ന ഭക്തന്മാരുടെ കർമ്മവാസനകൾ അതിവേഗത്തിൽ നശിക്കും.
അതിനാൽ അവർക്ക് പുനർജന്മമുണ്ടാകില്ല. സകലവിധ ദുഃഖങ്ങളേയും നശിപ്പിക്കുന്ന ഭഗവാനേ! ഭൂമിയുടെ ഭാരം നശിപ്പിക്കുവാനായി അവതരിക്കാൻ പോകുന്ന അവിടുത്തെ പാദസ്പർശംകൊണ്ടലങ്കരിക്കുന്ന ഭുമിയെ ഞങ്ങൾ കാണാൻ പോകുന്നുണ്ട്. ഭൂമിയിൽ ധർമ്മം നിലനിന്നാൽ അതുകൊണ്ട് സ്വർഗ്ഗത്തിനും ക്ഷേമമുണ്ടാവും. അങ്ങനെയുള്ള ഭൂമിയേയും സ്വർഗ്ഗത്തേയും കാണാനുള്ള മഹാഭാഗ്യം ഞങ്ങൾക്കിതാ ഉണ്ടാവാൻ പോകുന്നു.”
”ഈ ഭൂമിയുടെ ഉൽപ്പത്തി നിലനിൽപ്പ് നാശം എന്നിവ എല്ലാത്തിനും ആശ്രയീഭൂതനും പരമാത്മാവുമായ നിന്തിരുവടിയിൽ അവിദ്യകൊണ്ടുതോന്നപ്പെടുന്നതാണ്. ജീവന്റെ അനുഭവമാണ് അവിദ്യപരമാത്മാവായ അങ്ങയിൽ അവിദ്യയില്ല. അവിദ്യയുള്ളപ്പോൾ മാത്രം, അജ്ഞനാകുന്നജീവന് തോന്നപ്പെട്ടുകൊണ്ടിരിക്കുന്ന ഈപ്രപഞ്ചത്തിലേയ്ക്ക് ജനനരഹിതനും പരമാത്മാവുമായ നിന്തിരുവടിയുടെ അവതാരത്തിനു കാരണം,അവിടുത്തെ ഒരുവിനോദം മാത്രമാണ് വേറെ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല.
മത്സ്യം ഹയഗ്രീവൻ ആമ നരസിംഹം വരാഹം ഹംസം പരശുരാമൻ ശ്രീരാമൻ വാമനൻ എന്നീരൂപങ്ങളിൽ അവതരിച്ചുകൊണ്ട് അവിടുന്ന് ഞങ്ങളേയും ത്രൈലോക്യത്തേയും ഇതിനുമുൻപ് പലപ്രാവശ്യവും രക്ഷിച്ചിരിക്കുന്നു. ഇപ്പോൾ അധർമ്മികളെസംഹരിച്ച് ഭൂഭാരംതീർത്തനുഗ്രഹിക്കാനായിട്ടാണല്ലോ അവതരിക്കാൻ പോകുന്നത് യാദവ ശ്രേഷ്ഠനായ നിന്തിരുവടിക്ക് നമസ്ക്കാരം
അമ്മേ! ദേവകീ! ഭാഗ്യംകൊണ്ടാണ് പരമപുരുഷനായ ഭഗവാൻ സകല കലകളോടുംകൂടി ഭവതിയുടെ ഗർഭത്തിൽ പ്രവേശിച്ചിരിക്കുന്നത്. ദേവന്മാരായ ഞങ്ങളെ രക്ഷിക്കാനായിട്ടാണ് അവിടുത്തെ അവതാരം. മരണം അടുത്ത കംസനെപറ്റി ഇനിഭവതി ദുഃഖിക്കരുത്. അമ്മയുടെ ഈ പുത്രൻ നിങ്ങളെല്ലാവരേയും രക്ഷിക്കുന്നവനായിത്തീരും.
പ്രപഞ്ചത്തിൽനിന്ന് എല്ലാംകൊണ്ടും വ്യത്യസ്തനും പരമപുരുഷനുമായ ഭഗവാനെ ഇപ്രകാരം സ്തുതിക്കുകയും ദേവകിയെ സമാശ്വസിപ്പിക്കുകയും ചെയ്ത് ദേവന്മാർ ബ്രഹ്മാവിനോടും ശിവനോടുംകൂടി സ്വർഗ്ഗത്തിലേക്ക്തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: