ആലപ്പുഴ: ഓണപ്പരീക്ഷ പടിവാതില്ക്കത്തെിയിട്ടും പല വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങള്‍ പൂര്‍ണമായി കിട്ടിയില്ല. ഓണപ്പരീക്ഷ 29നു തുടങും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലിഷ് മീഡിയം സയന്‍സ് പുസ്തകങ്ങള്‍ക്കാണു ദൗര്‍ലഭ്യം കൂടുതല്‍. പത്താം ക്ലാസിലെ മലയാളം ഉപ പാഠപുസ്തകവും എല്ലായിടത്തും എത്തിയില്ല.
പ്ലസ് വണ്‍ ക്ലാസുകളില്‍ ഇംഗ്ലിഷ്, മലയാളം പാഠപുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും പൂര്‍ണമായി കിട്ടിയിട്ടില്ല. ആദ്യം പ്രവേശനം നേടിയവര്‍ക്കു പുസ്തകങ്ങള്‍ ലഭിച്ചിരുന്നു. ഇംഗ്ലിഷ് പാഠപുസ്തകമാണു വിതരണം നടക്കാത്തത്. വിദ്യാഭ്യാസ വകുപ്പു നിയോഗിച്ച സ്വകാര്യ സൊസൈറ്റിക്കായിരുന്നു പുസ്തക വിതരണ ചുമതല. എല്ലാ വിദ്യാലയങ്ങളിലും പുസ്തകം വിതരണം ചെയ്തതായി അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പല വിദ്യാലയങ്ങളിലും പുസ്തകങ്ങള്‍ പൂര്‍ണമായി കിട്ടിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കിയാണ് ആവശ്യമായ പുസ്തകങ്ങളുടെ വിവരം ശേഖരിച്ചത്. വിദ്യാലയങ്ങളിലെ സൊസൈറ്റികള്‍ മുഖേനയാണ് ഇതിന്റെ വിതരണം നടക്കുന്നത്. സൊസൈറ്റികളില്ലാത്ത വിദ്യാലയങ്ങളില്‍ പുസ്തക വിതരണത്തില്‍ കാലതാമസം നേരിട്ടു. ഇന്‍ഡന്റ് നല്കിയപ്പോള് പിഴവു പറ്റിയതു മൂലവും ചില വിദ്യാലയങ്ങളില്‍ ആവശ്യത്തിനു പുസ്തകം ലഭിച്ചിട്ടില്ല. പുസ്തകം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണു വിദ്യാഭ്യാസ വകുപ്പു പറയുന്നത്. എന്നാല്‍ പുസ്തകങ്ങളുടെ ഫോട്ടോകോപ്പിയെടുത്താണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കു പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: