ഈ ലോകത്തിലെ സൂര്യൻ ജ്ഞാനമാകുന്നു. ഈ ലോകത്തിലെ ഫലങ്ങൾ സൽപ്രവൃത്തികളാകുന്നു. ഈ സ്ഥാനമില്ലാത്ത സ്ഥലം അറിവുകേടു കൊണ്ടും അനാചാരം കൊണ്ടും അപകടം കൊണ്ടും നരകമായിത്തീരുന്നു. ഇതു തന്നിൽത്തന്നെ ഉളവാകുന്നു. ഇതു സ്വർഗ്ഗമാകുന്നു.
താൻ സ്വർഗ്ഗമായി സ്വർഗ്ഗാനുഭവനായി ലോകത്തിനു നീതിയായി നിൽക്കുന്നു. അവിടെ രാത്രിയില്ല. ഇതിനാലത്രെ സകലവേദഗ്രന്ഥങ്ങളും രാമായണം എന്നു തെളിയിക്കുന്നത്. അതിനാൽ രാമനാമം, നാരായണ നാമം ഇങ്ങനെ രണ്ടു നാമങ്ങളും ഉളവായി വന്നു. നാരായണ നാമം സൂര്യനെ കാണിക്കുന്നു. അതിനാൽ സന്ധ്യാസമയത്തിങ്കൽ രാമനാമവും രാവിലെ നാരായണനാമവും ജപിക്കുന്നു. രാത്രി എന്നത് അറിവുകേടിനെ കാണിക്കുന്നു. സൂര്യോദയം പകലെന്ന ജ്ഞാനത്തെ കാണിക്കുന്നു. ഇപ്രകാരം രണ്ടു സന്ധ്യയിലും രാമനാമവും ജപിക്കുന്നു.
എന്നാൽ രാ എന്ന അറിവുകേട് നീങ്ങി അറിവിലെത്താത്ത മനുഷ്യൻ ജന്മം എടുത്തിട്ടില്ല. കാരണം മനുഷ്യൻ മനനം ചെയ്യുന്നവൻ. മനനം എന്നാൽ ആലോചിക്കുന്നവൻ. ആ ലോകമെന്നാൽ തന്നെക്കൊണ്ടു മേൽപ്രകാരം ഉള്ള അറിവാകുന്നു. യോജിക്കയെന്നത് തന്നെ അറിഞ്ഞു തന്നോട് യോജിച്ചു തന്നിലേക്കു താൻ യോജിച്ചു, അതായത് ലയിച്ചു.
അതായത് ജ്ഞാനം ബ്രഹ്മമാകുന്നു. ബ്രഹ്മമെന്നതുതന്നെ ബന്ധിക്കുന്നു. അതിലേക്കു താൻ ചേരുകയാണ് ചെയ്യുന്നത്. അതിനാൽ മോക്ഷം ബ്രഹ്മലയനമാകുന്നു എന്നു പറയുന്നു. മരിച്ചിട്ടില്ലാ, ജീവനോടെ ഇരിക്കുമ്പോൾ തന്നെ താൻ അറിഞ്ഞു തനിക്കായി ജീവിക്കുന്ന ആൾ മനുഷ്യനാകുന്നു. സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: