ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് എബിപി ലോക് നീതി സര്‍വ്വേ. മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വ്വേയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നും പറയുന്നു.
ഇപ്പോള്‍ വോട്ടെടുപ്പ് നടന്നാല്‍ 30 ശതമാനം പേര് സമാജ്വാദി പാര്‍ട്ടിയേയും 27 ശതമാനം പേര് ബിജെപിയേയും പിന്തുണയ്ക്കും. ബിഎസ്പിക്ക് 26 ശതമാനം വോട്ട് ലഭിക്കും. വെറും അഞ്ചു ശതമാനം വോട്ടാകും കോണ്‍ഗ്രസിന് ലഭിക്കുക. 403 അംഗ സഭയില്‍ സമാജ്വാദി പാര്‍ട്ടിക്ക് 141 മുതല്‍ 151 വരെ സീറ്റ് ലഭിക്കും.
ബിജെപിക്ക് 124 മുതല്‍ 134 സീറ്റു വരെയും ബിഎസ്പിക്ക് 103 മുതല്‍ 113 സീറ്റുവരെയും ലഭിക്കും. കോണ്‍ഗ്രസിന് എട്ടു മുതുല്‍ 14 വരെ ലഭിക്കാം.
2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 11 ശതമാനം വോട്ട് അധികം ലഭിക്കും. യാദവരെ കൂടെക്കൂട്ടാന്‍ ബിജെപി കൂടുതല്‍ ശ്രമിക്കണമെന്നും ഫലം ചൂണ്ടിക്കാട്ടുന്നു. ഉന്നത ജാതിക്കാര്‍ മുതല്‍ പിന്നോക്കക്കാര്‍ വരെ ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്ന് സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: