കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തില്‍ ദേഹമാസകലം ഗുരുതര പരിക്കുകളോടെ ഒമ്പതു വയസുകാരനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി കൂമ്പന്‍പാറയിലെ നസീര്സെലീന ദമ്പതികളുടെ മകന് നൗഫലിനെയാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മാതാവ് സെലീനയെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛന് നസീര്‍ കഞ്ചാവ് കേസില്‍ അടിമാലി പോലീസ് സ്റ്റേഷനിലാണ്. കുട്ടിയെ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് അമ്മ സെലീന മര്‍ദിക്കുകയായിരുന്നുവെന്നും പത്ത് ദിവസമായി ഭക്ഷണം നല്‍കിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, കുട്ടിയെ കുരങ്ങന് ആക്രമിച്ചതാണെന്നും പറയുന്നുണ്ട്.
ഭീകരമായ പരിക്കുകളാണ് നൗഫലിന്റെ ദേഹമാസകലമെന്ന് ആശുപത്രിയിലെ ദൃക്സാക്ഷികള്‍ പറഞ്ഞു. മുഖത്ത്നിന്നും കാലില്‍നിന്നും മാംസം അടര്‍ന്നു പോയിട്ടുണ്ട്. കുട്ടിയുടെ മുതുകിലും പിറകിലുമെല്ലാം മുറിവും മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്ന് അവര്‍ പറയുന്നു. ഇരുമ്പ് ദണ്ഡും പൊതിച്ച തേങ്ങയും ഉപയോഗിച്ചാണ് കുട്ടിയെ നിരന്തരമായി മര്‍ദിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ പൊള്ളലേല്‍പ്പിച്ചതായും സംശയമുണ്ട്.
പിതാവ് നസീറിന് പോലീസ് സ്റ്റേഷനിലേക്ക് വസ്ത്രം കൊണ്ടുകൊടുക്കുന്നതിനായി നസീറിന്റെ മൂത്ത സഹോദരി വീട്ടിലത്തെിയപ്പോഴാണ് കുട്ടിയുടെ ഞെരക്കം കേള്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പോലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലത്തെിക്കുകയുമായിരുന്നു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോകും വഴി മാതാവ് സെലീന പോലീസിന്റെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് കുട്ടിയെയും കൊണ്ട് ഓട്ടോയില്‍ എറണാകുളത്തേക്ക് തിരിച്ചു.
കൈയില്‍ പണമില്ലാത്തതിനിനാല്‍ ഇവര്‍ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തെിയാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലത്തെിച്ചത്. നസീറിന്റെ സഹോദരി ബീന, അവരുടെ ഭര്‍ത്താവ് വിജയന്, നസീറിന്റെ സഹോദരന് എന്നിവരാണ് കൊച്ചിനെ ആശുപത്രിയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: