ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പൂര്‍വ്വേഷ്യന്‍ പര്യടനം തുടങ്ങി. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ് സംഘര്‍ഷ മേഖലകളിലെ രാജ്യങ്ങളില്‍ എം.ജെ. അക്ബര്‍ സന്ദര്‍ശനം നടത്തുന്നത്. ലെബനന്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യത്തിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഈ രാജ്യങ്ങളിലൂണ്ടായേക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്കുന്ന സൂചന.
യുഎഇ, സൗദി, ഒമാന്‍, ഇറാന് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ സജീവമായ ഇടപെടലുകള്‍ നടത്തിയത്. ഇവിടങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടേയും സന്ദര്‍ശനവുമുണ്ടായി. ഈവര്‍ഷം പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം സജീവമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഇതിന്റെ ഭാഗമായാണ് വിദേശകാര്യസഹമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് ഭാരതത്തിന്റെ പിന്തുണയും വാഗ്ദാനം ചെയ്യും.
ആഭ്യന്തര സംഘര്‍ഷത്തില്‍ വിഷമിക്കുന്ന സിറിയയിലെത്തിയ എം.ജെ. അക്ബര്‍ പ്രസിഡന്റ് ബാഷര്‍ അസ് അസദുമായി കൂടിക്കാഴ്ച നടത്തി.
പുനര്‍നിര്‍മ്മാണത്തിന്റെ സമയമാണ് ഇനിയെന്നാണ് സന്ദര്‍ശനത്തെ എം.ജെ. അക്ബര്‍ വിശേഷിപ്പിച്ചത്. ഭീകരവാദത്തെ നേരിടുന്നതില്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് ദമാസ്ക്കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയന്‍ പ്രസിഡന്റിനോട് അക്ബര്‍ ആവശ്യപ്പെട്ടതായി സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനും തീരുമാനമായിട്ടുണ്ട്.
ഇറാഖിലെ ചരിത്ര നഗരമായ കര്‍ബലയില്‍ വിദേശകാര്യസഹമന്ത്രി ഇസ്ലാം മതപണ്ഡിതരുമായും ഇറാഖ് സര്‍ക്കാര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള കര്‍ബല യുദ്ധത്തിന്റെയും ഷിയ പാരമ്പര്യത്തിന്റെയും ചരിത്ര ഭൂമിയാണ്.
ഭാരതത്തിലെ യുപി, ദല്‍ബി, കശ്മീര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമായ ഷിയ മുസ്ലിംകളുടെ അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ ഷിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിലൂടെ നേടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇന്ന് ലെബനനിലും എം.ജെ അക്്ബര്‍ സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: