മുണ്ടക്കയം: ജോലിക്കുപോയ പിതാവിനെ കാണാനില്ലെന്നു കാട്ടി മക്കളുടെ പരാതി. സംഭവത്തില്‍ പോലീസ് നിഷ്ക്രിയത കാട്ടുന്നതായും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മുപ്പത്തിയാറു ദിവസം മുമ്പ് കാണാതായ പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു മക്കളും മാതാവുമാണ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
മുണ്ടക്കയം വണ്ടന്‍പതാല്‍ തട്ടാശ്ശേരില്‍ അരവിന്ദാക്ഷന് (അരവിന്ദന്-52)നെയാണ് കഴിഞ്ഞ ജൂലായ് 18 മുതല്‍ കാണാതായിരിക്കുന്നതായി ഭാര്യ റെജി, മക്കളായ അജിന് അരവിന്ദ്, അഞ്ജു അരവിന്ദ് എന്നിവര്‍ പരാതി നല്‍കിയത്. മുണ്ടക്കയം ഇളമ്പ്രാമലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ സൂപ്പര്‍വൈസറായ അരവിന്ദ് രാവിലെ ജോലിക്കായി വീട്ടില്‍ നിന്നും പോയതാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ റെജി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ തോട്ടത്തിലുണ്ടെന്നും ആറുമണിയോടെ വീട്ടിലെത്തുമെന്നു പറയുകയും ചെയ്തു. രാത്രികാലങ്ങളില്‍ മാത്രം മദ്യപിക്കാറുണ്ടായിരുന്ന അരവിന്ദ് ഫോണ്‍വിളിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്നതായി റെജി പറഞ്ഞു. ഫോണ്‍വിളിക്കുമ്പോള്‍ തോട്ടത്തിലേതെന്നു കരുതുന്ന മറ്റു ചിലരുടെതായ സംസാരങ്ങള്‍ ഫോണിലൂടെ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ടു മൂന്നരയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയ നിലയിലാവുകയായിരുന്നു.
തോട്ടത്തിലെ വാടകക്കാരനായ ആളുമായി മുമ്പ് വാക്കു തര്ക്കമുണ്ടായിട്ടുളളതായും ഇയാള്‍ അപായപെടുത്തുമോയെന്നു ഭയമുളളതായും അരവിന്ദന് വീട്ടില്‍ പറഞ്ഞിട്ടുളളതായും ഇവര്‍ പറയുന്നു. രാത്രിയായിട്ടും തിരികെ വീട്ടിലെത്താതിനെ തുടര്‍ന്നു അന്വേഷിച്ചു പോയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസരമേഖലയിലെ ടവറുകളാണ് കണ്ടെത്താനായത്.~ഒപ്പം ജോലി ചെയ്യുന്ന ആളോടു വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും അരവിന്ദ് ജോലിക്കു വന്നില്ലായെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് പലപ്പോഴും പിതാവിനെ അവഹേളിക്കുന്ന രീതിയിലാണ് ഇവര്‍ നാട്ടില്‍ പ്രചരണം നല്‍കിയതെന്നും ബന്ധുക്കള്‍ കുറ്റപെടുത്തി.സംഭവം സംബന്ധിച്ചു മുണ്ടക്കയം എസ്.ഐക്കു പരാതി നല്കി ഒരുമാസം പിന്നിട്ടിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. തുടര്‍ന്നു കാഞ്ഞിരപ്പളളി ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. തൃപ്തികരമായ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്കിയിട്ടുണ്ടന്നു അരവിന്ദന്റെ ഭാര്യ റെജി പറഞ്ഞു. പോലീസ് നിഷ്ക്രിയത്തം അവസാനിപ്പിച്ചു സംഭവത്തിലെ ദുരൂഹത ഒഴിവാക്കി ആളെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബ്ലോക് പഞ്ചായത്തംഗം പി.ജി. വസന്ത കുമാരി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം റജീന റഫീക് എന്നിവര്‍ അറിയിച്ചു.വാത്താ സമ്മേളനത്തില്‍ ബന്ധുക്കളായ ജയ ഹരി, ശോഭ ബിജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: