ബെംഗളൂരു: കന്നട താരവും കോണ്‍ഗ്രസ് നേതാവുമായ രമ്യ വീണ്ടും പുലിവാല് പിടിച്ചു.
തങ്ങള്‍ സാര്‍ക്ക് സമ്മേളനത്തിന് പോയിരുന്നു. അവിടം നരകമല്ല എന്നാണ് രമ്യ പറഞ്ഞത്. പാക്കിസ്ഥാനിലേക്ക് പോകുകയെന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായിട്ടാണ് രമ്യയുടെ കമന്റ്. രമ്യയുടെ കമന്റിനെതിരെ പ്രമുഖ അഭിഭാഷകന് കെ. വിട്ടല്‍ ഗൗഡ കേസ് നല്‍കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് രമ്യയ്ക്ക് എതിരെ ആരോപിച്ചിരിക്കുന്നത്. കേസില്‍ 27ന് വാദം കേള്‍ക്കും. രമ്യക്കെതിരെ ബിജെപിയും എബിവിപിയും പ്രതികരിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലും രമ്യക്കെതിരെ പോസ്റ്റുകള്‍ നിറയുകയാണ്. പ്രമുഖ കന്നട നടന് ജഗീഷ് രമ്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു കാര്യവും പഠിക്കാത്ത ചിലര്‍ പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് സമാധാന സമ്മാനം തന്നെ നല്‍കണം. ഇത്തരം മൂട്ടകളെ വിഷമൊഴിച്ച് കൊല്ലണം. ജഗീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: