ന്യൂദല്‍ഹി: മാരത്തണില്‍ അത്ലറ്റുകള്‍ക്ക് കുടിവെള്ളം പോലും ഒരുക്കിയില്ലെന്ന ഒ.പി. ജെയ്ഷയുടെ ആരോപണം തള്ളി സഹതാരം കവിതാ റാവത്ത്. താരങ്ങള്‍ക്ക് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് എല്ലാ സൗകര്യവും ഒരുക്കിയിരുന്നതായി ജെയ്ഷക്കൊപ്പം മാരത്തണില്‍ മത്സരിച്ചിരുന്ന കവിത റാവത്ത് വ്യക്തമാക്കി. എന്തെങ്കിലും പ്രത്യേക സൗകര്യം വേണമോയെന്ന് തലേ ദിവസം അധികൃതര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ആവശ്യമില്ലെന്ന് താന്‍ പറഞ്ഞു. മത്സരത്തിലുടനീളം തനിക്ക് ഇന്ത്യന്‍ കൗണ്ടറുകളില്‍ നിന്ന് വെള്ളം ലഭിച്ചതായും കവിത പറഞ്ഞു.
ഇതിനിടെ പ്രത്യേകം കുടിവെള്ളം ആവശ്യമില്ലെന്ന് ജെയ്ഷയും കോച്ചും അറിയിച്ചിരുന്നതായി മലയാളിയായ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി വല്സന് പറഞ്ഞു. മത്സരത്തിന് തലേന്ന് ഏത് എനര്‍ജി ഡ്രിങ്കാണ് ആവശ്യമെന്ന് അന്വേഷിച്ച് ജെയ്ഷയെയും കോച്ചിനെയും കണ്ടിരുന്നു.
എന്നാല്‍ പ്രത്യേക പാനീയങ്ങള്‍ ആവശ്യമില്ലെന്നും സംഘാടകര്‍ നല്കുന്ന സൗകര്യങ്ങള്‍ മതിയെന്നും അവര്‍ അറിയിച്ചു.
തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല, എല്ലാം ദൈവത്തിനറിയാമെന്നും മറുപടിയായി ജെയ്ഷ പറഞ്ഞു. പരാതിയില്‍ ഉറച്ചു നില്ക്കുന്നു. ഫെഡറേഷനുമായി തര്‍ക്കത്തിനില്ലെന്നും
ജെയ്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: