ഗുരുവായൂര്‍: ഗുരുപവനപുരിയില്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷം ഇന്ന്. പതിവു പൂജകള്‍ക്കു പുറമേ മൂന്ന് നേരം കാഴ്ചശീവേലി. രാവിലെയും ഉച്ചയ്ക്കും ഗജരത്നം പത്മനാഭന് ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റും രാത്രിയില്‍ വലിയ കേശവനാണ് തിടമ്പേറ്റുക. പിറന്നാള്‍ സദ്യക്ക് കാളന്, ഓലന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കുപുരട്ടി, പുളിഞ്ചി, ഉപ്പിലിട്ടത്. പപ്പടം, വറുത്ത ഉപ്പേരി, മോര്, എന്നിവയ്ക്കു പുറമേ, പാല്പായസം 1 നെയ് പായസം എന്നിവയും ഭക്തര്‍ക്ക് വിളമ്പും.
ക്ഷേത്രം അന്ന ലക്ഷമി ഹാളിലും, പുറത്തേ വിശാലമായ പന്തലിലുമാണ് പിറന്നാള്‍ സദ്യ വിളമ്പുക. രാവിലെ ഒന്‍പതിന് സദ്യ ആരംഭിക്കും. ഇന്ന് പ്രഭാതഭക്ഷണം ഉണ്ടാകില്ല. ഇന്നലെ ഉച്ചയോടെ സദ്യയുടെ ഒരുക്കങ്ങള്‍ അഗ്രശാലയില്‍ ആരംഭിച്ചു. മുപ്പത് പേരാണ് സദ്യയൊരുക്കാന്‍ നേതൃത്വം നല്‍കുന്നത് ‘രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം.
ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ അകമ്പടിയാകും. ഇന്ന് ക്ഷേത്രനട പുലര്‍ച്ചെ ഒന്നര വരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പു തുടങ്ങുന്നതു വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം
. അത്താഴപൂജയ്ക്ക് ശേഷം രാത്രി 11.30 ന് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും. ഇന്നലെ വൈകുന്നേരം മുതല്‍ വേഷധാരികളായ ഉണ്ണിക്കണ്ണന്മാര് ക്ഷേത്രനഗരികയ്യടക്കി. അഷ്ടമിരോഹിണിയുടെ വിളമ്പര ഘോഷയാത്രയോടെ നുറുകണക്കിന് ബാലിക ബാലന്മാരാണ് ശ്രീകൃഷ്ണ വേഷം ധരിച്ച് ക്ഷേത്രനഗരിയില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: