ഇസ്ളാമാബാദ്: പാക്കിസ്ഥാനില്‍ ഇന്നലെ നിരവധി സംഘര്‍ഷങ്ങളാണ് ഉണ്ടായത്. സ്വകാര്യ ടിവി ചാനല്‍ ഒരു സംഘം ആക്രമിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.പെഷവാറില്‍ ഒരു പ്രൈമറി സ്കൂളിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം പെഷവാറില്‍ സൈനികരുടെ മക്കള്‍ പഠിക്കുന്ന സ്കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 150 പേര് കൊല്ലപ്പെട്ടിരുന്നു.
അതിനിടെ ഭാരത വിമാനങ്ങള്‍ക്ക് പാക ആകാശത്ത് വിലക്ക് വരുമെന്നാണ് സൂചന. സുരക്ഷ മുന്‍നിറുത്തി,പാക്കിസ്ഥാന്റെ ആകാശം ഒഴിവാക്കി പറക്കാന്‍ അനുവദിക്കണമെന്ന് ഭാരതത്തിലെ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പാക്കിസ്ഥാന് ഇതിനുള്ള നീക്കം നടത്തുന്നത് അറിഞ്ഞാണ് കമ്പനികളുടെ ആവശ്യം. ഗള്‍ഫിലേക്ക് അറബിക്കടലിനു മുകളിലൂടെ പറക്കാന്‍ അനുവദിക്കണം.
പാക് ആകാശത്തുകൂടിയുള്ള വഴി വേണ്ട. അവര്‍ പറയുന്നു. ഭാരത പാക് ബന്ധം അനുദിനം വഷളാകുന്നതും പാക്കിസ്ഥാനിലെ പ്രശ്നങ്ങളുമാണ് കാരണം. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്,ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയവരെല്ലാം ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
അതിനിടെ ഭാരതം അഫ്ഗാന് കൂടുതല്‍ ആയുധങ്ങള്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. താലിബാന് എതിരായ യുദ്ധം ശക്തമാക്കാനാണ് ഇത്. ഭാരതത്തിന്റെ നീക്കം പാക്കിസ്ഥാന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ബലൂച് സ്വതന്ത്ര്യ സമരത്തെ അനുകൂലിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: