കൊച്ചി: മാനേജ്മെന്റ് സീറ്റുകളടക്കം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെന്റെ് ഫെഡറേഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്വാശ്രയ മേഖലയിലേയും കല്പിത സര്‍വകലാശാലകളിലേയും മുഴുവന്‍ മെഡിക്കല്‍ -ഡെന്റല്‍ സീറ്റുകളിലേയ്ക്കുമുള്ള പ്രവേശനം പരീക്ഷാ പ്രവേശന കമ്മീഷണര്‍ നടത്തുമെന്നു വ്യക്തമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഹര്‍ജി.
ഹര്‍ജിയിലെ വാദങ്ങള്‍
1. സുപ്രീംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനം 2. ടിഎംഎ പൈ കേസില്‍ മാനേജ്മെന്റുകള്‍ക്ക് നല്കിയ അധികാരത്തിലുള്ള കടന്നുകയറ്റം. 3. പരീക്ഷയും പ്രവേശനവും നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരം. 4. ഭരണഘടനയുടെ 19(1)(ജി) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പ്രത്യേക അധികാരം. ഇതിനെതിരായ നടപടികള്‍ നിയമപരമല്ല. 5. ന്യൂനപക്ഷ മാനേജ്മെന്റ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഭരണഘടന ഉറപ്പാക്കി. ഇതു വ്യക്തമാക്കി സുപ്രീംകോടതി ഉത്തരവുണ്ട്. 6. ഈ ഉത്തരവ് പാലിക്കാതെ
സര്‍ക്കാര്‍ തീരുമാനം.
7. ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം.
8. അന്‍പത് ശതമാനം സീറ്റില്‍ പ്രവേശം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അവകാശം. 9. പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഫെഡറേഷന്റെ കീഴിലുള്ള കോേളജുകളില്‍ പ്രവേശനം നല്‍കിയിരുന്നത്. 2016-17 അധ്യയന വര്‍ഷത്തിലെ പ്രോസ്പെക്ടസ് അസോസിയേഷന് ജെയിംസ് കമ്മറ്റിക്ക് നല്‍കുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. 5000-ത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി. ഇതിനെല്ലാം ശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാട് മാറ്റി.
പ്രവേശനവുമായി നടപടികള്‍ ആരംഭിച്ച ശേഷമുള്ള നിലപാട് ശരിയല്ല. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: