മട്ടന്നൂര്‍: മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രവും പരിസരത്തുള്ള പഴശ്ശിപ്രതിമയും സന്ദര്‍ശിക്കുവാന്‍ ജനപ്രവാഹം. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി ദിനംപ്രതി നൂറുകണക്കിനു സന്ദര്‍ശകരാണ് മുഴക്കുന്നിലെത്തുന്നത്. മട്ടന്നൂര്‍ ജയകേരള നിര്‍മ്മിച്ച 8 അടി ഉയരമുള്ള പൂര്‍ണ്ണകായ സ്ഥാപിക്കുവാന്‍ മട്ടന്നൂരില്‍ സ്ഥലം ലഭിക്കാത്തതിനേ തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് സി കണ്ണന്റെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്ര സംഗീതനാടക അക്കാദമി അംഗം സി എല്‍ ജോസ്, മാന്ത്രിക നോവലിസ്റ്റ് ഏറ്റുമാനൂര്‍ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അനാവരണം ചെയ്യുകയായിരുന്നു. വിദേശമാസികകളില്‍ ഉള്‍പ്പെടെ കവര്‍ചിത്രമായ ഈ പ്രതിമയ്ക്കുമുന്നില്‍ ഫിലിം പെട്ടി പൂജിച്ചതിനുശേഷമാണ് കേരളവര്‍മ്മ പഴശ്ശിരാജ സിനിമ പുറത്തിറങ്ങിയത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഈട്ടിത്തടിയില്‍ മട്ടന്നൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന കേരളവര്‍മ പഴശ്ശിരാജ പ്രതിമയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. പ്രതിമ നിര്‍മ്മിക്കുന്നതിന് മരം ആവശ്യപ്പെട്ട് നഗരസഭ ചെയര്മാന് കെ ഭാസ്കരന് മാസ്റ്റര്‍, അന്നത്തെ സ്ഥലം എം എല്‍ എ. ഇ പി ജയരാജന് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സൗജന്യമായി ഈട്ടിത്തടി അനുവദിച്ചത്. എട്ടടി ഉയരത്തിലാണ് പീഠം ഉള്‍പ്പെടെ പഴശ്ശിരാജയുടെ പ്രതിമ പൂര്‍ത്തിയാകുന്നത്. മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ നിര്‍മിച്ച പഴശ്ശിസ്മൃതി മണ്ഡപത്തിനു മുന്നില്‍ പഴശ്ശിദിനമായ നവംബര്‍ 30ന് അനാവരണം ചെയ്യുന്നതിനാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രശാന്ത് ചെറുതാഴമാണ് ശില്‍പ്പി. പ്രതിമ അനാവരണം ചെയ്യുവാനിരിക്കേ, ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സ്മൃതി മണ്ഡപം ചോര്‍ച്ച കാരണം അടച്ചിട്ടിരിക്കുകയാണ്. ടൂറിസംവകുപ്പ് വെളിയമ്പ്രയില്‍ സ്ഥാപിച്ച അര്‍ധകായ പ്രതിമ, മട്ടന്നൂര്‍ ജയകേരളയ്ക്കുവേണ്ടി നെടിയേങ്ങയിലെ ശില്പി എന്‍ രാമചന്ദ്രന് നിര്‍മ്മിച്ച് മുഴക്കുന്നില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ പ്രതിമ, കണ്ണൂര്‍ 122 പ്രാദേശിക സേനയ്ക്കുവേണ്ടി സൈനികന് ഹരീന്ദ്രന്‍ കുറ്റിയാട്ടൂര്‍ നിര്‍മ്മിച്ച് കണ്ണൂര്‍ ആര്‍മി ചെക് പോസ്റ്റിനു സമീപം സ്ഥാപിച്ച യുദ്ധമുഖത്തേക്കു പോകുന്ന വിധത്തിലുള്ള പ്രതിമ ഇവയാണ് നിലവില്‍ പഴശ്ശിരാജാവിനു ജില്ലയിലുള്ള മറ്റു സ്മാരകങ്ങള്‍. ശില്‍പ്പികള്‍ തമ്മില്‍ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഈ 3 പ്രതിമയ്ക്കും ഒരേ രൂപഭാവങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: