ന്യൂദല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുദ്ധസന്നാഹങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഭാരതം പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി 500 ഹെലികോപ്റ്ററുകളും 12 മുങ്ങി കപ്പലുകളും 200 യുദ്ധവിമാനങ്ങളും വാങ്ങിക്കാനാണ് ഭാരതത്തിന്റെ പദ്ധതി. ഇതിനായി 15 ലക്ഷം കോടി രൂപ ചെലവഴിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
2017 മാര്‍ച്ച് മാസത്തോടെ 86,340 കോടി രൂപ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ചെലവഴിക്കും. 120 ഇരട്ട എന്ജിന് യുദ്ധവിമാനങ്ങളും 100 ഒറ്ര എന്ജിന് വിമാനങ്ങളുമാകും വാങ്ങുക. ഇതോടെ പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തേണ്ട തകയില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: