ഗർഭിണിയായ ഇടയസ്ത്രീക്ക് പ്രസവകാലം അടുത്തു. ഒരുവശത്തുകൂടെ അസഹ്യമായ വേദന. മറുവശത്തുകൂടെ അവളുടെ കച്ചവടം. അവൾ ഒഴിവുകിട്ടുന്നനേരത്ത് മനോരാജ്യം കണ്ടു. തന്റെ പ്രസവംകഴിഞ്ഞാൽ പാലുംതൈരുമെല്ലാം ഇങ്ങനെ ഇരുന്ന്ചീത്തയായിപ്പോകും. വിൽപ്പനയൊക്കെതാറുമാറാവും. ഇതോർത്ത് വിഷമിച്ചരിക്കാതെ അവൾ പാൽക്കലം തലയിലേറ്റി വിൽപ്പനക്കിറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ദുസ്സഹമായ വേദന. അവിടെകണ്ട ഒരുകാട്ടുമരച്ചോലയിൽ ഇരുന്നു ക്ഷീണംതീർത്തു. താമസിയാതെ തന്നെ അവൾക്ക് ഒരാൺകുഞ്ഞ് പിറന്നു. കുട്ടിയെ അവിടെ കിടത്തി വലിയ താമസം കൂടാതെ അടുത്തഗ്രാമത്തിലേക്ക് പാൽക്കലവുമായി പ്പോയി.കച്ചവടത്തിന് പോയി. അന്ന് വിശേഷദിവസമായ ഹലഷഷ്ഠിയായിരുന്നു. പശുവിന്റെയും എരുമയുടേയും പാൽക്കൂട്ടി കലർത്തിയിരുന്നിട്ടും അവൾ എരുമപ്പാലാണെന്നുപറഞ്ഞ് അത് നാട്ടുകാർക്കു വിതരണംചെയ്തു. അവിടെ നിന്നും പണവും വാങ്ങി ഉടെനെ കുഞ്ഞിന്റെ അടുത്തേക്കുപോന്നു. അവൾപെറ്റ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയസ്ഥലത്ത് കൃഷിപ്പണിചെയ്തുകൊണ്ട് ഒരാൾ പാടത്ത് ഉണ്ടായിരുന്നു ഉച്ചനേരത്ത് ഉഴവുമതിയാക്കി വരുംവഴി കലപ്പതട്ടി കുഞ്ഞ് തൽക്ഷണം മരിച്ചു. അയാൾ കുറച്ച് കാട്ടിലകളും മുള്ളും പറിച്ച് കുഞ്ഞിനെ വരഞ്ഞുകീറി മൂടിയിട്ടു.
കുഞ്ഞിനെകാണുവാനും മുലയൂട്ടുവാനും ഓടിവന്നഅവൾ കണ്ട്ത് കുഞ്ഞിന്റെ ചലനമറ്റ ദേഹമായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു. എനിക്ക് ചെയ്ത പ്രവൃത്തിയുടെ കൂലിയാണ് ലഭിച്ചത്. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പാൽവിറ്റുനടന്ന തെരുവുകളിൽ അവൾ നടന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഇന്നേദിവസം തെറ്റേറ്റുപറഞ്ഞ ആസ്ത്രീയെ അവിയുണ്ടായിരുന്നസ്ത്രീകൾ ആദരവോടെ സ്വീകരിച്ചു. ഉപഹാരങ്ങൾ നൽകി ബഹുമാനിച്ചു.
അതെല്ലാം വാങ്ങി അവശയായി വന്നപാൽക്കച്ചവടക്കാരി, കുഞ്ഞിന്റെ സംസ്ക്കാരകർമ്മങ്ങൾ ചെയ്യുവാൻ നോക്കി. അപ്പോഴാണ് കുഞ്ഞ് കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടത്. ഹലഷഷ്ഠിയുടെ പുണ്യത്താലാണ് അവൾക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: