ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ തെരുവ് നായകളുടെ വിളയാട്ടം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയാകുന്നു. നായ്ക്കള്‍ നരനായാട്ട് നടത്തുമ്പോഴും അധികൃതര്‍ നടപടി എടുക്കാറില്ലെന്നാണ് ആക്ഷേപം. ദിനംപ്രതി നൂറു കണക്കിന് രോഗികള്‍ ചികിത്സതേടിയെത്തുന്ന ആശുപത്രി മാസങ്ങളായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെയാണ് നായ്ക്കള്‍ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ വാര്‍ഡില്‍ വരെ ഭീതി പരത്തുന്നത്. വരന്തകളിലും മറ്റു വാര്‍ഡുകളിലും നിരീക്ഷണമുറികളിലും നായ്ക്കള്‍ കയറി ഇറങ്ങുന്നതു മൂലം ചികിത്സയ്ക്കായി രോഗികള്‍ക്ക് അത്യാഹിത വിഭാഗങ്ങളില്‍ പോലും പ്രവേശിയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവറ്റകള് പെറ്റുപെരുകുന്നതാകട്ടെ. അത്യാഹിത വിഭാഗത്തിനോടും കുട്ടികളുടെ വാര്ഡിനോടും ചേര്‍ന്നുള്ള നാലു കെട്ടിനുള്ളില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ നേവി ഉദ്യോഗസ്ഥനെ കഴിഞ്ഞമാസം ആശുപത്രി വളപ്പിലെ തെരുവുനായയുടെ കടിയേറ്റിരുന്നു. ഭക്ഷണം വാങ്ങാനായി വെളിയില്‍ ഇറങ്ങുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ഏറെ നാളായി തെരുവുനായകള്‍ ഭീഷണി ഉയര്‍ത്തുകയാണ്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരുവുനായകളെ ഉന്മൂലനം ചെയ്യാന്‍ മുന്‍ കളക്റ്റര്‍ എന്‍. പത്മകുമാര്‍ ഉത്തരവിെട്ടങ്കിലും അധികാരികള്‍ ലംഘിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: