തൊടുപുഴ: കരിവേലിമറ്റം ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് എറണകുളം പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടാം പ്രതി സലാമിനെ തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം ഇന്നലെ ആലുവ സബ് ജയിലിലേയ്ക്ക് അയച്ചു.
മാനേജറായി ജോലി നോക്കി വരികയായിരുന്നു ഇയാള്‍. പ്രതിയെ തൊടുപുഴയിലെ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതിയും ചിട്ടി കമ്പനിയുടെ എംഡിയുമായ നവാസിനെ 29 ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് തൊടുപുഴ എസ്ഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 130ലധികം പരാതികളാണ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. ഇവരില്‍ നിന്നും 15 ലക്ഷം രൂപ തട്ടിച്ചെടുത്തന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ഒരു പരാതിയില്‍ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ളവ അന്വേഷിച്ച ശേഷം ഒരുമിച്ച് കേസെടുക്കാനാണ് പോലീസ് ഉദ്യേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: