കോട്ടയം: കോട്ടയത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംഭവ സമയം ഇവിടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. തിരുനക്കര ക്ഷേത്രത്തിനു സമീത്തുള്ള അന്നപൂര്‍ണ ബ്രാസ് ഹൗസാണ് അഗ്നിക്കിരയായത്. കോട്ടയം പുത്തന്‍ പറമ്പില്‍ തങ്കേശരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്്. അഗ്നിശമന സേനയുടെ അടിയന്തിര ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. തീപടരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. കോട്ടയത്ത് നിന്ന് നാലു യൂണിറ്റും ചങ്ങനാശേരിയില്‍ നിന്ന് രണ്ട് യൂണിറ്റും, പാമ്പാടിയില്‍ നിന്നും ഒരു യൂണിറ്റും എത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്. തീപിടുത്തമുണ്ടായപ്പോള്‍ പത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. തീ ആളിക്കത്തുമ്പോള്‍ ഇവര്‍ പുറത്തിറങ്ങാന്‍ ഭയന്ന് കെട്ടിടത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്ഥാപനത്തിന്റെ ഉള്ളിലുണ്ടായിരുന്ന വസ്തുവകകളും കത്തിനശിച്ചു. തിരുനക്കര യൂണിയന് ക്ലബ്ബിന്റെ സമീപത്തെ പഴയ വീട്ടിലായിരുന്ന കത്തി നശിച്ച ഈ സ്ഥാപനം. അറയും നിറയുമുള്ള ഈ വീടും പൂണ്മായി കത്തി നശിച്ചു. ചെമ്പ്, പിച്ചള, ഓട് തുടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെടെ വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യ ശേഖരങ്ങളാണ് കത്തിനശിച്ചത്. കടയും അതിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമും കത്തിനശിച്ച നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കടയുടമ പറയുന്നു. എന്നാല്‍ കെട്ടിടത്തിന് വേസ്റ്റുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനാലാണ് തീപിടുത്തം ഉണ്ടായതെന്നാണ് അഗ്നിശമനസേന പറയുന്നത്. രാവിലെ ആറു മണിയോടുകൂടിയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: