പള്ളുരുത്തി: മൂന്നുവയസുകാരി ആഗ്നസിന്റെ വൃക്കമാറ്റിവെക്കാന്‍ കൊച്ചി സ്വദേശി വിമല്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ‘നിധി’ ബസ് കാരുണ്യയാത്ര നടത്തി. എളംകുളം സ്വദേശി സേവ്യര്‍ ആന്റണിയുടെ മകളാണ് ആഗ്നസ്. ജന്മനാ അസുഖബാധിതയായ കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ഓട്ടോഡ്രൈവറായ സേവ്യര്‍ വന്‍തുക ചെലവഴിച്ചുകഴിഞ്ഞു. ഇവരുടെ ദുരിതവാര്ത്തയറിഞ്ഞ വിമലിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ്സ് കാരുണ്യയാത്ര നടത്തുകയായിരുന്നു. തോപ്പുംപടി-കാക്കനാട് റൂട്ടിലാണ് സര്‍വീസ് നടത്തിയത്. ഏകദേശം 25,000 രൂപ കാരുണ്യയാത്രയില്‍ ശേഖരിച്ചു. ആഗ്നസിനുവേണ്ടി എറണാകുളം ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികള്‍ ദിവസങ്ങളായി പണം സ്വരൂപിക്കാന്‍ ശ്രമം നടത്തുകയാണ്. എറണാകുളം അമൃത ആശുപത്രിയിലാണ് കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയിരിക്കുന്നത്. നിധി ബസ്സ് കാരുണ്യയാത്രയില്‍ ശേഖരിച്ച തുക കൊച്ചി മേയര്‍ സൗമിനി ജെയിന് ഏറ്റുവാങ്ങി. ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, എ.ബി. സാബു എന്നിവര്‍ പങ്കെടുത്തു. എസ് ബി ഐ കടവന്ത്ര ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 359208 87870.
പ്രതികരിക്കാൻ ഇവിടെ എഴുതുക: