തിരുവനന്തപുരം: വികലാംഗരായ 67 പേര് ആരോഗ്യമന്ത്രിയെ കാത്തിരുന്നത് ഒന്നരമണിക്കൂര്‍. അവസാനം പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ മന്ത്രിയുടെ അസാന്നിധ്യത്തില്‍ പരിപാടി നടന്നു. തിരുവനന്തപുരം നഗരസഭ ശാരീരിക വൈകല്യമുള്ളവര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
ചടങ്ങ് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. മേയര്‍ അഡ്വ വി.കെ. പ്രശാന്തിനെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. നഗരസഭാ അങ്കണത്തില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍് മുച്ചക്രവാഹനത്തിന് അപേക്ഷിച്ചിരുന്നവര്‍ എത്തി. ഇവര്‍ക്ക് വിതരണം ചെയ്യേണ്ട വാഹനങ്ങളും അവിടെ തയ്യാറായിരുന്നു.
മേയറും നഗരസഭയിലെ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരും പരിപാടി റിപ്പോര്‍ട്ടും ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളടക്കമുള്ളവരും എത്തിച്ചേര്‍ന്നു. എന്നാല്‍ സമയം മുന്നോട്ടു പോയതല്ലാതെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചില്ല. അവസാനം മൂന്നര മണിയോടെ മന്ത്രി വരില്ലെന്ന് അറിയിച്ച് മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 67 വികലാംഗരായ പാവങ്ങളെ ഒന്നര മണിക്കൂര്‍ നഗരസഭയുടെ മുറ്റത്ത് പിടിച്ചിരുത്തിയ ശേഷമാണ് മുച്ചക്ര വാഹനം വിതരണം ചെയ്തത്.
കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, എം.ആര്. ഗോപന്, ആര്. ഗീതാഗോപാല്‍, വഞ്ചിയൂര്‍ പി. ബാബു, കെ. ശ്രീകുമാര്‍, സഫീറാബീഗം, അഡ്വ ആര്. സതീഷ്കുമാര്‍, എസ്. ഉണ്ണികൃഷ്ണന്, ഡി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: